അനുബന്ധ വാര്‍ത്തകള്‍
- അങ്ങനെ ആ കാത്തിരിപ്പിന് വിരാമം; പ്രണവും കല്യാണിയും നായികാ നായകൻമാരാകുന്നു !
- വെറ്റില ജ്യോതിഷം എന്നാലെന്ത് ?
- ലൈംഗിക ആരോപണങ്ങൾ ജനങ്ങളെ സഭയിൽനിന്നും അകറ്റുന്നുവെന്ന് മാർപ്പാപ്പ
- ഫിഫ ബെസ്റ്റ് ഇലവനിൽ ഇടം നേടുന്ന ആദ്യ കൌമാരക്കാരനായി എംബാപ്പെ
- ‘ഒരു സിസ്റ്ററല്ലെ ക്ഷമിച്ചുകൂടെ‘ പരാതി നൽകാൻ മാനന്തവാടി പൊലീസ് സ്റ്റേഷനലെത്തിയപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി സിസ്റ്റർ ലൂസി കളപ്പുര
പി സി കുടുങ്ങും; ഇരയായ കന്യാസ്ത്രീ പി സി ജോർജിനെതിരെ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി
കോട്ടയം: ഇരയായ കന്യാസ്ത്രീ പി സി ജോർജിനിതിരെ പൊലീസിൽ പരാതി നൽകി. കേസുമായി ബന്ധപ്പെട്ട് പത്ര സമ്മേളനത്തിൽ സംസാരിക്കവേ വേശ്യാ എന്ന് വിളിച്ച് അധിക്ഷേപിച്ചതിനാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരി ശങ്കറിന് പരാതി നൽകിയത്. പരാതി ബിഷപ്പിനെതിരായ കേസ് അന്വേഷിക്കുന്ന വൈക്കം ഡി വൈ എസ് പിക്ക് കൈമാറിയിട്ടുണ്ട്.
നേരത്തെ ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചതിൽ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ സ്വമേധയാ കേസെടുക്കുകയും കമ്മീഷനു മുൻപിൽ നേരിട്ടെത്തി വിശദീകരണം നൽകാൻ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാൽ ഉടൻ ഹാജരാവാൻ കഴിയില്ല എന്ന പി സി ജോർജിന്റെ നിലപാടിനെ തുടർന്ന് ഒക്ടോബർ ഏഴിന് ഹാജരായി വിശദീകരണം നൽകാൻ രേഖ ശർമ നിർദേശം നൽകിയിട്ടുണ്ട്.