മൂന്നാറിലേത് ഉജ്വല സമരമായിരുന്നു; സിഐടിയു നേതാവിന്റെ പ്രസ്താവന നാണക്കേട് മറച്ചുവെയ്ക്കാൻ: വിഎസ്

കെപി സഹദേവന്‍ , വിഎസ് അച്യുതാനന്ദന്‍ , മൂന്നാര്‍ തോട്ടം തൊഴിലാളി സമരം
കണ്ണൂർ| jibin| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (19:33 IST)
മൂന്നാറിലെ കണ്ണൻ ദേവന്‍ തോട്ടം തൊഴിലാളികള്‍ നടത്തിയ സമരത്തിന് പിന്തുണ നല്‍കിയത് മിഴ് തീവ്രവാദ ഗ്രൂപ്പുകളാണെന്ന സിഐടിയു സംസ്ഥാന സെക്രട്ടറി കെപി സഹദേവന്റെ പ്രസ്താവനയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. അയ്യായിരത്തിലേറെ തൊഴിലാളികൾ ആരുടെയും പിന്തുണയില്ലാതെ ദിവസങ്ങളോളം സമരം നടത്തിയ സമരം ഉജ്വല സമരമായിരുന്നു. തൊഴിലാളികള്‍ അടുപ്പിക്കാതതിന്റെ നാണക്കേട് മറയ്ക്കാനാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു.

സഹദേവന്റെ പ്രസ്താവന നാണക്കേട് മറച്ചുവയ്ക്കാനുള്ള കള്ള പ്രചാരണവേലയാണ്. തോട്ടം തൊഴിലാളികൾ മൂന്നാറിൽ നടത്തിയത് ഉജ്ജ്വല സമരമായിരുന്നു. ഇത്തരം പ്രസ്താവനകള്‍ നാണക്കേട് മറയ്‌ക്കാനുള്ള പ്രയോഗമാണെന്നും വി എസ് പറഞ്ഞു.

തോട്ടം തൊഴിലാളികളുടെ സമരത്തിനു പിന്നില്‍ തമിഴ് തീവ്രവാദ സംഘടനകളാണെന്ന കെപി സഹദേവന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ട്രേഡ് യൂണിയന്‍ നേതാക്കള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തരുത്. ഇത്തരം പ്രസ്താവനകളില്‍നിന്ന് നേതാക്കള്‍ മാറിനില്‍ക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തോ‌ട്ടം തൊഴിലാളികൾ നടത്തിവന്ന സമരത്തിനെതിരെ സഹദേവന്‍ രംഗത്തെത്തുകയായിരുന്നു. സമരത്തിനു പിന്നില്‍ തമിഴ് തീവ്രവാദ സംഘടനകളാണ്. സമരക്കാര്‍ പറയുന്നത് തങ്ങളെ ആരും സഹായിച്ചിട്ടില്ലാന്നാണ്. എന്നാല്‍ മുഴുവന്‍ സമയവും സമരം നടത്തിയ ഇവര്‍ക്ക് എവിടെ നിന്നാണ് ഭക്ഷണവും വെള്ളവും കിട്ടിയെന്നും സഹദേവന്‍ ചോദിച്ചിരുന്നു.

തമിഴ് തീവ്രവാദ സംഘടനകളാണ് തോ‌ട്ടം തൊഴിലാളികളെ സംഘടിപ്പിച്ചതും സമരത്തിന് നേതൃത്വം വഹിച്ചതും. സമരക്കാര്‍ക്ക് എല്ലാ സമയവും മൊബൈല്‍ വഴി നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നു. തൊഴിലാളികള്‍ക്ക് ഒറ്റയ്‌ക്ക് ഇത്രയും വലിയ സമരം നടത്താന്‍ കഴിയില്ലെന്നുമാണ് കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെപി സഹദേവന്‍ ചോദിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :