അനുബന്ധ വാര്‍ത്തകള്‍
- ദി ഗോട്ട് കേരളത്തില്‍ റിലീസ് എത്ര സ്ക്രീനുകളില്‍ ? പുതിയ വിവരങ്ങള്‍
- 'മകളുടെ പ്രായമാണ് തന്റെ സിനിമ ജീവിതത്തിന്', സന്തോഷ നിമിഷത്തെക്കുറിച്ച് അഭിലാഷ് പിള്ള, കുറിപ്പ് വായിക്കാം
- 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉഷ പറഞ്ഞത്... സോഷ്യല്‍ മീഡിയയില്‍ വൈറല്‍, വീഡിയോ
- വി.ഐ. റ്റി ഇന്ത്യയിലെ മികച്ച സർവകലാശാലകളിൽ രണ്ടാം സ്ഥാനത്ത്
- മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിംഗ് ഡയറക്ടർ ടെസ ജോസഫ്
ആരോപണങ്ങളോട് പ്രതികരിച്ച് മുകേഷ്, പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന, ടാർഗറ്റ് ചെയ്യുന്നു
തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയെ ഇന്നും വരെയും കണ്ടിട്ടില്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമായ ഗൂഡാലോചനയാണെന്നും തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. മുകേഷിനെതിരെ മീടു ആരോപണം ഉന്നയിച്ചിരുന്ന ടെസ് ജോസഫ് വീണ്ടും രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മുകേഷിന്റെ പ്രതികരണം.
സിപിഎമ്മിന്റെ എംഎല്‍എ ആണെങ്കില്‍ അങ്ങ് കയറി കളയം. സിപിഎം അല്ലെങ്കില്‍ തിരിഞ്ഞുനോക്കില്ല. അന്ന് അവര്‍ പലതവണ ഫോണ്‍ വിളിച്ചെന്നും അവര്‍ എടുത്തില്ലെന്നും മുകേഷ് പറയുന്നു. 2018ലായിരുന്നു ടെസ് ജോസഫ് മുകേഷിനെതിരെ മീടു ആരോപണം ഉന്നയിച്ചത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്ന പശ്ചാത്തലത്തിലാണ് മീടു ആരോപണം വീണ്ടും തലപൊക്കിയത്.
20 വയസ് പ്രായമായിരിക്കുന്ന സമയത്ത് ടെലിവിഷന്‍ പരിപാടിയായ കോടീശ്വരന്‍ മുകേഷ് അവതരിപ്പിക്കുന്ന സമയത്ത് താരം തന്നെ നിരന്തരം റൂമിലെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുമായിരുന്നുവെന്നും വഴങ്ങാതെ വന്നപ്പോള്‍ റൂം മുകേഷിന്റെ റൂമിനടുത്തേക്ക് മാറ്റിയെന്നും ടെസ് ജോസഫ് ആരോപിച്ചിരുന്നു. ഇതില്‍ നിന്നും രക്ഷിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് എം പിയായിരുന്ന ഡെറിക് ഒബ്രയാന്‍ ആയിരുന്നുവെന്നും ടെസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.