അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല, വിവാദങ്ങളെല്ലാം അനാവശ്യമാണ്: എം എം മണി

അതിരപ്പിള്ളി പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് എംഎം മണി

തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 29 ജനുവരി 2017 (12:24 IST)
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. അതിരപ്പിള്ളി പദ്ധതിക്കായി കേന്ദ്രം നല്‍കിയ പരിസ്ഥിതി അനുമതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആ പദ്ധതിയുടെ പേരില്‍ അനാവശ്യമായാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. നിലവില്‍ കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. 70ശതമാനം വൈദ്യുതിയും പുറത്തുനിന്നും വാങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും മണി പറഞ്ഞു.

6000 കോടി രൂപയിലധികം ബാധ്യതയാണ് നിലവില്‍ വൈദ്യുതി ബോര്‍ഡിനുളളത്. ചില ചെറുകിട ജലവൈദ്യുത പദ്ധതികളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. വൈദ്യുതി നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് റെഗുലേറ്ററി കമ്മീഷനാണെന്നും സംസ്ഥാനത്തെ പവര്‍കട്ട് ഒഴിവാക്കുന്നതിനായി പരമാവധി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :