അനുബന്ധ വാര്‍ത്തകള്‍
- സിനിമയിൽ നിങ്ങൾ കുറച്ചുകൂടി വേണ്ടതായിരുന്നു, ഭാര്യയുടെ ആഗ്രഹം, കണ്ണുകൾ നിറഞ്ഞ ആ നിമിഷത്തെക്കുറിച്ച് നടൻ കണ്ണൻ സാഗർ
- 'മൂസ എന്നേ ചേര്‍ത്തുനിര്‍ത്തി';സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല,സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് നടന് കണ്ണന് സാഗര്‍
- ക്ഷേത്രക്കുളത്തിൽ വീണു വിദ്യാർത്ഥി മരിച്ചു
- പാപ്പന് പിറകെ സുരേഷ് ഗോപിയുടെ 'മേ ഹും മൂസ'യും എത്തുമോ ? അപ്ഡേറ്റ്
- അംഗൻവാടി അധ്യാപിക അടുക്കളയിൽ കൊല്ലപ്പെട്ട നിലയിൽ
മാതാവിനെ അഗതിമന്ദിരത്തിലാക്കിയ മകനിൽ നിന്ന് പിഴ ഈടാക്കി
അടൂർ: റോഡരുകിൽ കണ്ടെത്തിയ സ്ത്രീ എന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു സ്വന്തം മാതാവിനെ അഗതിമന്ദിരത്തിൽ ആക്കിയ മകനിൽ നിന്ന് പിഴ ഈടാക്കി. തിരുവനന്തപുരം വട്ടപ്പാറ കല്ലയം കാരുംമൂട് വനിതാ വിലാസത്തിൽ അജികുമാറിനെയാണ് അയ്യായിരം രൂപ പിഴ ശിക്ഷ വിധിച്ചത്.
മഹാത്മാ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആർ.ഡി.ഓ തുളസീധരൻ പിള്ള അജികുമാറിന് പിഴശിക്ഷ വിധിച്ചത്. കഴിഞ്ഞ ജൂലൈ പതിനാലാം തീയതി രാത്രി അജികുമാർ മാതാവിനെ മിത്രപുരത് വഴിയിൽ കൊണ്ടുനിർത്തി. ഒരു വയോധിക ക്ഷീണിതയായി റോഡരുകിൽ നിൽക്കുന്നു എന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ചശേഷം മഹാത്മാ ജനസേവന കേന്ദ്രത്തിലാക്കി.
എന്നാൽ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അജികുമാറും ഭാര്യയും കൂടി നടത്തിയ നാടകമായിരുന്നു ഇതെന്ന് കണ്ടെത്തി. തുടർന്നാണ് ആർ.ഡി.ഓ ക്ക് പരാതി നൽകിയത്. മാതാവിന് സുരക്ഷിത താമസം ഒരുക്കി സംരക്ഷിക്കണമെന്നും മെയിന്റനൻസ് ട്രിബുണൽ നിർദ്ദേശിച്ചിട്ടുണ്ട്.