അനുബന്ധ വാര്‍ത്തകള്‍
- ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിട്ടു
- യുവതി തീകൊളുത്തി മരിച്ചു
- കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
- ശരീരഭാരം കുറയ്ക്കാന്‍ ഗുളിക കഴിച്ച 21 കാരന് മരിച്ചു
- കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല; കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം തുടരുന്നു
കെ.എസ്.ആർ.ടി.സി ജീവനക്കാരൻ തൂങ്ങിമരിച്ചു
വിതുര : കെ.എസ്.ആർ.ടി.സി ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് മീനാങ്കൽ വലിയ കിളിക്കൂട് അശ്വതി ഭവനിൽ ജി.സജികുമാർ എന്ന 52 കാരനെ വീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കിഴക്കേകോട്ട സിറ്റി ഡിപ്പോയിലെ ജീവനക്കാരനാണ് സജികുമാർ. പേപ്പാറ കലിപ്പാലത്തു താമസിക്കുന്ന വീട്ടിലായിരുന്നു സജികുമാർ ആത്മഹത്യ ചെയ്തത്.
ശമ്പളം കൃത്യമായി ലഭിക്കാത്തതിനാൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്. ശമ്പളം കിട്ടിയാൽ കടം തീർക്കാനായി സഹപ്രവർത്തകനെ ഇടപാടുചെയ്തിരുന്നു. എന്നാൽ കുടുംബ പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണു പോലീസ് അറിയിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. മരണ കാരണം വ്യക്തമല്ല. ഭാര്യയും രണ്ടു മക്കളുമുണ്ട്. ആര്യനാട്, തമ്പാനൂർ, കിഴക്കേകോട്ട ഡിപ്പോകളിൽ മൃതദേഹം പൊതുദർശനത്തിനു വച്ച ശേഷമാണ് സംസ്കരിച്ചത്.
കഴിഞ്ഞ ഒരു മാസമായി സജികുമാർ ശബരിമല ഡ്യൂട്ടിയിലായിരുന്നു. അടുത്തിടെയാണ് സജികുമാർ വീട്ടിലെത്തിയത്. പലചരക്ക് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ഇനത്തിൽ 18000 രൂപയോളം നല്കാനുണ്ടായിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങളാൽ ശബരിമല ഡ്യൂട്ടിക്ക് പോയതിന്റെയും കഴിഞ്ഞ മാസത്തേതിലെയും ശമ്പളം ലഭിച്ചിരുന്നില്ല.
ശമ്പളം കൃത്യമായി ലഭിക്കാത്തതിനാൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്. ശമ്പളം കിട്ടിയാൽ കടം തീർക്കാനായി സഹപ്രവർത്തകനെ ഇടപാടുചെയ്തിരുന്നു. എന്നാൽ കുടുംബ പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണു പോലീസ് അറിയിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. മരണ കാരണം വ്യക്തമല്ല. ഭാര്യയും രണ്ടു മക്കളുമുണ്ട്. ആര്യനാട്, തമ്പാനൂർ, കിഴക്കേകോട്ട ഡിപ്പോകളിൽ മൃതദേഹം പൊതുദർശനത്തിനു വച്ച ശേഷമാണ് സംസ്കരിച്ചത്.