അനുബന്ധ വാര്‍ത്തകള്‍
- തലപ്പാടി വാഹനാപകടത്തില്‍ മരണം ആറായി; അപകടകാരണം ബസിന്റെ ബ്രേക്ക് പോയത്
- 'സത്യം പുറത്തുവരണം': ബാലഭാസ്കറിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കോടതിയിൽ
- Bijukkuttan: 'എനിക്ക് കുഴപ്പമൊന്നുമില്ല, എല്ലാവരും വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണം': ബിജുക്കുട്ടൻ
- നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി; രണ്ട് യുവതികള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്
- കാന്‍വാര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; 18 പേര് മരിച്ചതായി റിപ്പോര്‍ട്ട്
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും എസ്.യു.വിയും കൂട്ടിയിടിച്ച് മൂന്ന് മരണം; രണ്ട് പേര് ഗുരുതരാവസ്ഥയില്‍
ചേര്‍ത്തലയിലേക്ക് പോകുകയായിരുന്നു കെ.എസ്.ആര്.ടി.സി ഫാസ്റ്റ് പാസഞ്ചര്‍
Accident
കൊല്ലം ഓച്ചിറ വലിയകുളങ്ങരയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്.
തേവലക്കര പടിഞ്ഞാറ്റിന്‍കര പൈപ്പ്മുക്ക് സ്വദേശി പ്രിന്‍സ് തോമസ് (44), മക്കളായ അല്‍ക്ക (5), അതുല്‍ (14) എന്നിവരാണ് മരിച്ചത്. ഭാര്യ ബിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചേര്‍ത്തലയിലേക്ക് പോകുകയായിരുന്നു കെ.എസ്.ആര്.ടി.സി ഫാസ്റ്റ് പാസഞ്ചര്‍. ഇടിയുടെ ആഘാതത്തില്‍ എസ്.യു.വിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കെ.എസ്.ആര്.ടി.സി ബസിനും കേടുപാടുകളുണ്ട്. ഏറെ പണിപ്പെട്ടാണ് പരുക്കേറ്റവരെ കാറില്‍ നിന്ന് പുറത്തെടുത്തത്.
പൊലീസും ആംബുലന്‍സും വരാന്‍ കാലതാമസമുണ്ടായതായി നാട്ടുകാര്‍ ആരോപിച്ചു. ബസിലുണ്ടായിരുന്നവരില്‍ ചിലര്‍ റോഡിലേക്ക് തെറിച്ചു വീണ് ചെറിയ പരുക്കുകളുണ്ട്.