അനുബന്ധ വാര്‍ത്തകള്‍
- രോഗിയെ കൊണ്ടുപോകാന്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കിയില്ല; സാര്‍ജന്റിന് സസ്പെന്ഷന്
- ജിയോ 5ജി സേവനങ്ങൾ തിരുവനന്തപുരത്തും, ടെക്നോപാർക്ക് ഉൾപ്പടെ 120 സ്ഥലങ്ങളിൽ
- മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം
- പപ്പുവെന്ന് വിളിച്ചു പരിഹസിക്കുന്നതില്‍ തനിക്ക് ഒരു പ്രശ്നവും ഇല്ലെന്ന് രാഹുല്‍ ഗാന്ധി
- വര്‍ക്കലയില്‍ 17കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍
കേബിള്‍ സര്‍വീസും ഇന്റര്‍നെറ്റും തടസ്സപ്പെടുത്തുന്നു; കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ്
കേബിള്‍ സര്‍വീസും ഇന്റര്‍നെറ്റും തടസ്സപ്പെടുത്തുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിലേക്ക് ആയിരക്കണക്കിന് പേര് പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. കെഎസ്ഇബിയുടെ നിലപാടിനെതിരെ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ആയിരക്കണക്കിന് വരുന്ന ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ അതിശക്തമായ സമരപരിപാടികളുമായി വൈദ്യുതി ഭവന് മുന്നിലെത്തിയത്.
പിഎംജി ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട ആയിരക്കണക്കിന് പേര് പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സിഐടിയു സംസ്ഥാന ട്രഷററായ പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏറ്റവും ന്യായവും ആവശ്യവുമായതും അതേസമയം കുത്തകവല്‍ക്കരണത്തിനെതിരെയുള്ള സമരവും ആണ് സിഒഎ നടത്തുന്നതെന്ന് പി. നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വിന്‍സെന്റ് എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്, ബിജെപി ജില്ലാ പ്രസിഡണ്ട് വി വി രാജേഷ് തുടങ്ങി ജനപ്രതിനിധികള്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈദ്യുതി ഭവന് മുന്നിലെത്തി.