അനുബന്ധ വാര്‍ത്തകള്‍
- പ്രണയം നടിച്ച് വലയിലാക്കും, താലികെട്ടി ആദ്യരാത്രിക്ക് ശേഷം ‘ഗുളിക’ നൽകി കൊല്ലും; സയനൈഡ് മോഹനൻ കൊന്നത് 20 യുവതികളെ
- വീട്ടിൽ വരുന്നത് വല്ലപ്പോഴും, ഷാജുവിനെ കെട്ടണമെന്ന് ആവശ്യപ്പെട്ടത് ജോളി; നിർവികാരതയോടെ അമ്മ ത്രേസ്യ
- ജോളിക്ക് മാനസിക പ്രശ്നമുണ്ടെന്ന് അഭിഭാഷകൻ, ഇത് പ്രതീക്ഷിച്ചതാണെന്ന് സോഷ്യൽ മീഡിയ
- വഴിവിട്ട ബന്ധങ്ങൾ വിലക്കി, റോയിയെ കൊലപ്പെടുത്തിയതിന് ജോളി പറഞ്ഞ കാരണങ്ങൾ ഇങ്ങനെ
- ജോളിയുടെ മകന്റെ മനസ് വിങ്ങുന്നുണ്ടെന്ന് ഓർക്കണം, അവന്റെ അമ്മയോ ഓർത്തില്ല; കുറിപ്പ്
ആറില്‍ നാലുപേരെയും കൊന്നത് സയനൈഡ് ഉപയോഗിച്ച്; അന്നമ്മയ്ക്ക് കീടനാശിനി; രണ്ടുപേരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു; കൂസലില്ലാതെ ജോളിയുടെ മൊഴി
ജോളിയടക്കമുള്ള മൂന്നുപ്രതികളെയും പൊലീസ് പ്രത്യേകം ചോദ്യം ചെയ്തു.
കൂടത്തായി കൊലപാതകക്കേസില്‍ പൊലീസിനോട് കുറ്റം സമ്മതിച്ച് മുഖ്യപ്രതി ജോളി. കൊല്ലപ്പെട്ട ആറു പേരില്‍ നാലുപേർക്കും പൊട്ടാസ്യം സയനൈഡ് നല്‍കിയെന്ന് ജോളി വെളിപ്പെടുത്തി. അന്നമ്മയെ കൊല്ലാന്‍ മറ്റൊരു വിഷമാണ് നല്‍കിയെതെന്ന് സമ്മതിച്ചതായാണ് വിവരം. കൂടാതെ മറ്റു രണ്ടുപേരെക്കൂടി കൊലപ്പെടുത്താന്‍ പദ്ധതിയുണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ ജോളി സമ്മതിച്ചു.
ജോളിയടക്കമുള്ള മൂന്നുപ്രതികളെയും പൊലീസ് പ്രത്യേകം ചോദ്യം ചെയ്തു. വടകര റൂറല്‍ എസ്പി ഓഫീസില്‍ വച്ചാണ് ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി ജോളി സഹകരിക്കുന്നുണ്ടെന്ന് എസ്പി കെ ജി സൈമണ്‍ പറഞ്ഞു. ഇന്ന് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകും.ഈ മാസം 16 വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.