അനുബന്ധ വാര്ത്തകള്
- നിലക്കാത്ത ഊർജ്ജം തരും അടുക്കളയിൽ തയ്യാറാക്കാവുന്ന ഈ എനർജി ഡ്രിംക്, ചേരുവകൾ കേട്ടാൽ ആരും അമ്പരക്കും !
- ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ക്ഷീണം നിങ്ങളെ തോടില്ല !
- ലിപ്ലോക്ക് രംഗങ്ങളിൽ ഇനി അഭിനയിക്കില്ല; കടുത്ത തീരുമാനങ്ങളുമായി ഫഹദ് !
- സംഭവ സ്ഥലത്തെത്തിയത് കണ്ണൂർ രജിസ്ട്രേഷനുള്ള ജീപ്പ്, കാസർഗോട് ഇരട്ട കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു
- കാസർഗോട് ഇരട്ട കൊലപാതകം: പിന്നിൽ കണ്ണൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘമെന്ന് സംശയം, പ്രതികൾ കർണ്ണാടകത്തിലേക്ക് കടന്നതായും സൂചന
കാസർഗോട് ഇരട്ട കൊലപാതകത്തിൽ സി പി എം ലോക്കൽ കമ്മറ്റി അംഗം എ പീതാംബരൻ കസ്റ്റഡിയിൽ
കസർഗോട് ഇരട്ട കൊലപാതകത്തിലെ മുഖ്യ സൂത്രധാരനും സി പി എം ലോക്കൽ കമ്മറ്റി അംഗവുമായ എ പിതാംബരൻ പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രിയോടെ പൊലീസ് പിതാംബരനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് എപ്പോൾ രേഖപ്പെടുത്തും എന്ന കാര്യം വ്യക്തമല്ല.
പിതാംബരനെയും കസ്റ്റഡിയിലെടുത്ത മറ്റ് ഏഴുപേരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം എ പിതാംബരനെ പാർട്ടിയിൽനിന്നും പുറത്താക്കും എന്ന് സി പി എം വ്യക്തമാക്കി കഴിഞ്ഞു. ഉദുമ എം എൽ എ കെ കുഞ്ഞിരാമനാണ് ഇക്കാര്യം വ്യക്തമായിത്.
എ പീതാംബരനെ മർദ്ദിച്ച കേസിൽ കൊല്ലപ്പെട്ട രണ്ട് യുത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിയായിരുന്നു. ഇതിന്റെ പക തീർക്കാൻ ഇരുവരെയും ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് എഫ് ഐ ആറിൽ വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.