അനുബന്ധ വാര്‍ത്തകള്‍
- ഒരുമാസം മുൻപ് 'മരിച്ച' ആൾ തിരിച്ചുവന്നു, അമ്പരന്ന് ബന്ധുക്കളും പ്രദേശവാസികളും
- 24 മണീക്കൂറിനിടെ 73 മരണം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നു, രോഗബാധിതർ 31,332
- തമിഴ്നാട്ടിൽനിന്നും കേരളത്തിലേയ്ക്ക് കടക്കാൻ സഹായിക്കാം എന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരണം, സ്തി അറസ്റ്റിൽ
- നിർബ്ബന്ധിത കൊവിഡ് പരിശോധന വേണ്ട, സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം
- കൊവിഡ് 19: മരണം 2,17984, രോഗബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു, അമേരിക്കയിൽ മരണസംഖ്യ 60,000 ലേക്ക്
ലോക്‌ഡൗൺ ലംഘിച്ച് കറങ്ങിനടന്നു, കാസർഗോഡ് യുവാവിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു, കർണാടകത്തിൽ പോയിരുന്നതായി യുവാവ്
കാസര്‍കോട് മാവുങ്കാല്‍ സ്വദേശിക്ക് കൊവിഡ് ബാധിച്ചത് എവിടെനിന്ന് എന്ന് കണ്ടെത്താൻ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇയാൾ വിദേശ യാത്ര നടത്തുകയോ, രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല. ലോക്‌ഡൗൺ പാലിക്കാതെ കർണാടകത്തിലേയ്ക്ക് ഉ:ൾപ്പടെ യാത്ര ചെയ്തിരുന്നു എന്ന് യുവാവ് ആരോഗ്യ പ്രവർത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് സമൂഹ വ്യാപനത്തിനുള്ള സാധ്യത ആരോഗ്യ വകുപ്പ് പരിശോധിയ്ക്കുകയാണ്.
ഈ മാസം 16 ന് പനിയും ചുമയും ബാധിച്ചതിനെ തുടര്‍ന്ന് യുവാവ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് 24 ന് വീണ്ടും എത്തിയപ്പോൾ അധികൃതര്‍ സ്രവം പരിശോധനയ്ക്ക് അയക്കുകയും. ജില്ലാ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ലോക്‌ഡൗൺ നിലനിൽക്കേ ഒരുമാസം മുൻപ് കര്‍ണാടക മടിക്കേരിയില്‍ പോയതായി ആരോഗ്യവകുപ്പ് അധികൃതരോട് യുവാവ് വ്യക്തമാക്കി. യുവാവിന്റെ കുടുംബാഗങ്ങളോട് നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.