അനുബന്ധ വാര്‍ത്തകള്‍
- 'അയ്യപ്പ ദർശനത്തിൽ നിന്ന് പിന്മാറിയത് കുട്ടികളെ മുൻനിർത്തി പ്രതിഷേധം നടത്തിയതുകൊണ്ട്': മലകയറാനെത്തിയ മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തൽ
- രഹ്നയും കവിതയും തിരിച്ചിറങ്ങുമ്പോൾ കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റി എത്തി; സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ്, നാൽപ്പത്തിയാറുകാരി ശബരിമലയിൽ എത്തിയത് വിദ്യാരംഭ ദിനത്തിൽ അയ്യപ്പനെ കണ്ട് തൊഴാൻ
- സുപ്രീംകോടതിയുടെ ചരിത്രവിധിയിൽ കുടുങ്ങിയത് പൊലീസുകാർ? രഹ്‌ന മലയിറങ്ങിയപ്പോൾ വിജയിച്ചത് വിശ്വാസികളുടെ പ്രതിഷേധത്തിന്റെ കരുത്തോ?
- 'ഞങ്ങള്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ ആ ചെറുപ്പക്കാരും പിന്നാലെ കൂടി, ഷര്‍ട്ടിടാതെ കാവിമുണ്ട് മാത്രം ധരിച്ച ഒരാള്‍ മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്താനും തുടങ്ങി'
- യുവതികൾ മലയിറങ്ങുന്നു, തിരിച്ച് പോകാതെ നിവൃത്തിയില്ലെന്ന് രഹ്‌ന ഫാത്തിമ; സുരക്ഷയൊരുക്കി ഐജി
ശബരിമലയെ നശിപ്പിക്കാൻ ശ്രമിച്ചാൽ നിയമം കയ്യിലെടുക്കാൻ മടിക്കില്ലെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണെങ്കിൽ നിയമം കയ്യിലെടുക്കാൻ മടിക്കില്ലെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ വെല്ലുവിളി. ശബരിമലയിൽ യുവതികളെ കയറ്റാൺ സർക്കാർ ഗൂഡാലോചന നടത്തിയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
സർക്കാരിന്റെ തിരക്കഥയനുസരിച്ചുള്ള കാര്യങ്ങളാണ് ശബരിമലയിൽ നടക്കുന്നത്. ശബരിമലയെ തകർക്കാനുള്ള പ്രത്യേക ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനെ എന്തു വില നൽകേണ്ടി വന്നാലും ചെറുക്കും. ഇതിനായി നിയമം കയ്യിലെടുക്കേണ്ടി വന്നാൽ അതിന് മടിക്കില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
റിവ്യു പെറ്റീഷൻ പരിഗണിക്കുന്നതിന് മുൻപ് തന്നെ ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ ദേവസ്വം ബോർഡ് പ്രസിഡന്റും മന്ത്രിയും സർക്കാരും തന്ത്രങ്ങൾ മെനയുകയാണ്. സി പി എം രാഷ്ടീയം കളിച്ചാൽ ഞങ്ങളും രാഷ്ട്രീയം കളിക്കും. മുറിവിൽ മുളകുപുരട്ടുന്ന സമീപനമാണ് മാധ്യമങ്ങൾ കൈക്കൊള്ളുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.