അനുബന്ധ വാര്‍ത്തകള്‍
- ആദിവാസികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കും; മധുവിന്റെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി
- സോഷ്യൽ മീഡിയ മധുവിനെ മറന്നു, ഏറ്റെടുത്ത് മുഖ്യമന്ത്രി
- നിയമസഭയിൽ കൈയ്യാങ്കളി കേസ് പിൻവലിച്ചിട്ടില്ല; മലക്കം മറിഞ്ഞ് സർക്കാർ കോടതിയിൽ
- മധുവിന്റെ കൊലപാതകം പരിഷ്കൃത സമൂഹത്തിന് അപമാനമെന്ന് മുഖ്യമന്ത്രി; ഗുണ്ടകളുടെ വിളയാട്ടമാണ് സംസ്ഥാനത്തെന്ന് പ്രതിപക്ഷം
- നിയമസഭയിലെ കൈയ്യാങ്കളി കേസ് ഒതുക്കി; കേസ് പിൻവലിച്ച് സർക്കാർ, ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് ചെന്നിത്തല
എന്നെ കൊല്ലാന്‍ ആയുധവും പണവും നല്കി ആളെ അയച്ചത് കെ സുധാകരന്: ഇ പി ജയരാജന്
കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ കടുത്ത ആരോപണമുന്നയിച്ച് ഇ പി ജയരാജന്. തന്നെ കൊലപ്പെടുത്താല്‍ പണവും ആയുധവും കൊടുത്ത് ആളെ അയച്ചത് സുധാകരനാണെന്ന് ജയരാജന് ആരോപിച്ചു.
തന്നെ കൊല്ലാന്‍ ആളെ അയച്ച സുധാകരന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ട കാര്യമില്ല. ആ വധശ്രമത്തിന്റെ ഗൂഢാലോചനക്കേസില്‍ സുധാകരന് പ്രതിയാണെന്നും കേസിന്റെ വിചാരണ തുടങ്ങാനിരിക്കുന്നതേയുള്ളെന്നും ജയരാജന് വ്യക്തമാക്കി.
അന്ന് സുധാകരന് പ്രധാനമായി ലക്ഷ്യം വച്ചത് പിണറായി വിജയനെയായിരുന്നു. കിട്ടാതെ വന്നപ്പോഴാണ് എനിക്കുനേരെ തിരിഞ്ഞത്. ആ സംഭവത്തില്‍ കേസില്ലെന്ന് സുധാകരന് പറയുന്നത് കള്ളമാണെന്നും ജയരാജന് പറഞ്ഞു.
നാല്‍പ്പാടി വാസുവിന്റെ കൊലപാതകത്തില്‍ കെ സുധാകരന് നേരിട്ട് പങ്കുണ്ട്. ഗണ്‍മാന്റെ കൈയില്‍ നിന്ന് തോക്കുവാങ്ങി വാസുവിനെ വെടിവച്ചത് സുധാകരനാണ്. സുധാകരനെ പ്രതിയാക്കിയാണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത് - ജയരാജന് പറഞ്ഞു.
സുധാകരന് മനോനില തെറ്റിയതുപോലെയാണ് ഇപ്പോള്‍ സംസാരിക്കുന്നത്. വായില്‍ തോന്നിയത് വിളിച്ചുപറയുന്ന രാഷ്ട്രീയ ക്രിമിനലാണ് സുധാകരന് - ഇ പി ജയരാജന് ആരോപിച്ചു.