അനുബന്ധ വാര്‍ത്തകള്‍
- സർക്കാർ തീരുമാനം മാറാൻ പോകുന്നില്ല, സംവാദം പ്രഹസനമെന്ന് ഇ ശ്രീധരൻ
- കെ റെയിലുമായി മുന്നോട്ട് തന്നെ, പ്രതിപക്ഷം കേരളത്തെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോവുന്നു: മുഖ്യമന്ത്രി
- കേരളത്തിലേത് യൂറോപ്യൻ ജീവിതനിലവാരം: സിൽവർ ലൈൻ പദ്ധതി അത്യാവശ്യമെന്ന് യെച്ചൂരി
- കെ-റെയിൽ മൂന്ന് ജില്ലകളിൽ സാമൂഹികാഘാത പഠനം നിർത്തിവെച്ചു, സമയം നീട്ടി നൽകണമെന്ന് ആവശ്യം
- ജനങ്ങളെ ഇരുട്ടിൽ നിർത്തി പദ്ധതികൾ അടിച്ചേൽപ്പിക്കരുത്: കെ റെയിലിൽ ആശങ്ക അകറ്റണമെന്ന് കെസിബിസി
കെ-റെയിൽ കല്ലിടൽ നിർത്തി, ജിപിഎസ് സംവിധാനത്തിലൂടെ സർവേ നടത്താൻ തീരുമാനം
കെ റെയിൽ സാമൂഹിക ആഘാത പഠനത്തിന് മുന്നോടിയായുള്ള കല്ലിടൽ നിർത്തി സർക്കാർ. ജിപിഎസ് സംവിധാനത്തിലൂടെ സർവേ നടത്താനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച് ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി.
സംസ്ഥാനത്തുടനീളം കല്ലിടൽ നടന്നപ്പോഴുണ്ടായ സംഘർഷങ്ങൾ കൂടി കണക്കിലെടുത്താണ് തീരുമാനം. കല്ലിടൻ പ്രതിഷേധങ്ങളെ മറികടക്കാനുള്ള നിർണായക നീക്കം കൂടിയാണിത്. നേരത്തെ തന്നെ കല്ലിടൽ സംഘർഷങ്ങൾ മറികടക്കാൻ ബദൽ മാർഗ്ഗങ്ങൾ ആവശ്യമാണെന്ന് കെ റെയിൽ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സർവേ മൊത്തമായി ജിപിഎസ് സംവിധാനത്തിലേക്ക് മാറ്റുന്നത്.