പി സി ജോര്‍ജ്ജ് പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്ന് മാണി

തിരുവനന്തപുരം| Last Updated: തിങ്കള്‍, 19 ജനുവരി 2015 (19:17 IST)
ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പി സി ജോര്‍ജ്ജ് പറഞ്ഞതില്‍ കൂടുതലൊന്നും തനിക്ക് പറയനില്ലന്ന് കെ എം മാണി.
കേസിലെ എല്ലാ ആരോപണങ്ങളും മുഖ്യമന്ത്രി നിഷേധിച്ചതാണെന്നും മാണി പറഞ്ഞു. ബാലകൃഷ്ണപിള്ളയുടെ ആരോപണം തന്നോടുള്ള വിരോധം കാരണമാണ്. പിള്ളയും താനുമായുള്ള ഇരിപ്പുവശം അറിയാമല്ലോ എന്നും മാണി പറഞ്ഞു.

നേരത്തെ ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശുമായി പി സി ജോര്‍ജും ആര്‍ ബാലകൃഷ്‌ണ പിള്ളയും സംസാരിച്ചതിന്റെ ശബ്‌ദരേഖ ബിജു രമേശ് പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ബിജു രമേശിനെ വിളിച്ചത് മാണിയെ രക്ഷിക്കാനാണെന്നും
കെ എം മാണിയെ രക്ഷിക്കാന്‍ എന്തും ചെയ്യുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞിരുന്നു. ബിജു രമേശ്‌ പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്‌ദം തന്റേത്‌ തന്നെയെന്ന്‌
പി സി ജോര്‍ജ്‌ സമ്മതിച്ചു. ബിജുവിനെ അങ്ങോട്ട് വിളിച്ചിട്ടില്ലെന്നും ബിജു പറയുന്നത് പച്ചക്കള്ളമാണെന്നും ആദ്യം സംസാരിച്ചത് ഓര്‍ക്കുന്നില്ലെന്നും പി സി ജോര്‍ജ്ജ് പ്രതികരിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :