മൺറോ തുരുത്തിൽ സിപിഎം പ്രവർത്തകനെ ബിജെപി പ്രവർത്തകൻ വെട്ടിക്കൊന്നു; അഞ്ച് പാഞ്ചായത്തുകളിൽ സിപിഎം ഹർത്താൽ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (08:49 IST)
കുണ്ടറ: കൊല്ലം മൺറോതുരുത്തിൽ കുത്തേറ്റ് മരിച്ചു. മൺറൊത്തുരുത്ത് മയൂഖം ഹോംസ്റ്റേ ഉടമ മണിലാൽ 50 ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഡൽഹി പൊലീസിൽ നിന്നും വിരമിച്ച തുപ്പാശേരി വീട്ടിൽ അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ബിജെപി പ്രവർത്തകനാണ്. ഇരുവരും തമ്മിൽ വാകേറ്റമുണ്ടാവുകയും, ഇത് കൊലപാതകത്തിൽ കലാശിയ്ക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം.

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം കാനറ ബാങ്കിന് സമീപത്തായി ആളുകൾ രാഷ്ട്രീയ ചർച്ചകൾ നടത്തുന്നതിനിടെ മദ്യ ലഹരിയിലായിരുന്ന അശോകൻ അസഭ്യ വർഷം നടത്തുകയായിരുന്നു. ഇതു കേട്ടുവന്ന മണിലാൽ അശോകനുമായി തർക്കത്തിലാവുകയും അസഭ്യം പറച്ചിൽ വീണ്ടും തുടർന്നപ്പോൾ അശോകനെ അടിയ്ക്കുകയും ചെയ്തു. അവിടെ നിന്നും പോവുകയായിരുന്ന മണിലാലിനെ അശോകൻ പിന്നിൽനിന്നും കുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. മണിലാലിനെ ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. സംഭവത്തെ തുടർന്ന് അഞ്ച് പഞ്ചായത്തുകളിൽ പ്രഖ്യാപിച്ചിരിയ്കുകയാണ് മണ്‍റോ തുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :