അനുബന്ധ വാര്‍ത്തകള്‍
- പുക പരിശോധന സർട്ടിഫിക്കെറ്റ് ഇല്ലാതെ ഇനി വാഹനം ഇൻഷൂർ ചെയ്യാനാകില്ല
- പി രാജുവിനെ തള്ളി കാനം; പ്രസ്ഥാവന കുറ്റക്കാരെ സഹായിക്കുന്നത്
- വീട്ടുജോലി വാഗ്ദാനം ചെയ്ത് മസ്കറ്റിലെത്തിച്ച് പീഡിപ്പിച്ചു; കൊല്ലം സ്വദേശിനി പരാതി നൽകി
- ഐ എസ് ആർ ഒ ചാരക്കേസിൽ നമ്പിനാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി
- സ്വവർഗാനുരാഗം ഹിന്ദുത്വത്തിനു യോജിച്ചതല്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി
കലാലയ രാഷ്ട്രീയം നിരോധിക്കാനാകില്ലെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ
കൊച്ചി: കലാലയ രാഷ്ട്രീയം നിരോധിക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാടറിയിച്ചു. എറണാകുളം മഹാരജാസ് ക്യാമ്പസിൽ അഭിമന്യു കൊലപ്പെട്ടതിനെ തുടർന്ന് ചെന്നങ്ങന്നൂർ സ്വദേശി അജോയ് നൽകിയ ഹർജിയിൽ കോടതി സർക്കാരിനു നോട്ടീസ് അയച്ചിരുന്നു. ഇതിനു മറുപടിയായയാണ് സർക്കാർ നിലപാടറിയിച്ചത്.
കലാലയ രാഷ്ട്രീയം നിയത്രിക്കുന്നതിനായി മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് 2004ൽ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നതായും ഇതിൽ സർക്കാർ വിഴ്ചവരുത്തിയതായും ഹർജ്ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അഭിമന്യു കൊല്ലപ്പെട്ടതിൽ സർക്കാർ സംവിധാനങ്ങൾക്ക് പങ്കുണ്ടെന്നും ഹർജ്ജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ മഹാരാജാസിൽ സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്ന സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ചീവ് ജെസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കലാലയങ്ങളിലും പുറത്തും നടാക്കുന്ന കൊലപാതകങ്ങളെ വേർതിരിച്ച് കാണാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.