അനുബന്ധ വാര്‍ത്തകള്‍
- ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി
- കൊല്ലത്ത് രാത്രി എട്ടുമുതല്‍ രാവിലെ ആറുവരെ രാത്രി യാത്ര നിരോധനം
- കെ ഫോൺ ഡിസംബറിൽ തന്നെ പൂർത്തിയാകും, പദ്ധതി യാഥാർത്ഥ്യമാക്കുന്നത് കെഎസ്ഇബിയുമായി കൈകോർത്ത്
- നെയ്യാറ്റിന്‍കര സബ്ജയിലില്‍ കഴിയുന്ന രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
- 65 വയസിനുമുകളില്‍ പ്രായമുള്ളവരും മറ്റുഗുരതര രോഗങ്ങള്‍ ഉള്ളവരും ട്രെയിന്‍ യാത്ര ഒഴിവാക്കണമെന്ന് റെയില്‍വേ
കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം
കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം. താലൂക്കിലെ മലയോര പ്രദേശങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. കൃഷിയിടങ്ങളില്‍ വെളളം കയറി.പാലോട്, വിതുര, മലയടി ഭാഗങ്ങളിലാണ് വെള്ളം കയറിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. അരുവിക്കര ഡാമിന്റെ ഷട്ടര്‍ 125 സെന്റീ മീറ്റര്‍ ഇന്നലെ രാത്രി തുറന്നിരുന്നു.
ആദ്യം 70 സെന്റീമീറ്റര്‍ മാത്രമാണ് ഡാം ഷട്ടര്‍ തുറന്നതെങ്കിലും രാത്രി 8 മണിയോടെ 125 സെന്റീമീറ്റര്‍ മീറ്റര്‍ തുറക്കുകയായിരുന്നു. ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.