അനുബന്ധ വാര്‍ത്തകള്‍
- കെ ഫോൺ ഡിസംബറിൽ തന്നെ പൂർത്തിയാകും, പദ്ധതി യാഥാർത്ഥ്യമാക്കുന്നത് കെഎസ്ഇബിയുമായി കൈകോർത്ത്
- നെയ്യാറ്റിന്‍കര സബ്ജയിലില്‍ കഴിയുന്ന രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
- 65 വയസിനുമുകളില്‍ പ്രായമുള്ളവരും മറ്റുഗുരതര രോഗങ്ങള്‍ ഉള്ളവരും ട്രെയിന്‍ യാത്ര ഒഴിവാക്കണമെന്ന് റെയില്‍വേ
- എറണാകുളം ജില്ലയില്‍ സമൂഹ വ്യാപന സാധ്യതയുണ്ടോ എന്നറിയാന്‍ കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തും: മന്ത്രി വിഎസ് സുനില്‍കുമാര്‍
- ഹെല്‍മറ്റ് വയ്ക്കാത്തതിന് പിഴ വേണ്ട, പകരം മുല്ലപ്പൂവച്ച് കോട്ടേഴ്സില് വന്നാല്‍ മതി; വീട്ടമ്മ നല്കിയ സസ്പെന്സില് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
കൊല്ലത്ത് രാത്രി എട്ടുമുതല്‍ രാവിലെ ആറുവരെ രാത്രി യാത്ര നിരോധനം
ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അനധികൃതമായി ആളുകള്‍ അതിര്‍ത്തി കടന്ന് എത്തുന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം പ്രവാസികളില്‍ കൂടുതലായി കൊവിഡ് ബാധകാണുന്നതില് ജില്ല അതീവ ജാഗ്രതപുലര്‍ത്തുകയാണ്. സാമൂഹിക വ്യാപനം തടയാന്‍ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. ഇന്നലെ രണ്ടുപേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ 22കാരനും കുവൈത്തില്‍ നിന്നെത്തിയ അഞ്ചല്‍ സ്വദേശിയായ 48കാരിക്കുമാണ് രോഗം സ്ഥരീകരിച്ചത്. മെയ് 27ന് എറണാകുളം സ്പെഷ്യല്‍ ട്രെയിനിലെത്തിയ യുവാവ് തലകറങ്ങി വീഴുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.