അനുബന്ധ വാര്ത്തകള്
- ബിഷപ്പ് കേസിൽ ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കുന്നത് ശരിയല്ല: മുല്ലപ്പള്ളി രാമചന്ദ്രന്
- കന്യാസ്ത്രീ പീഡനത്തിനിരയായി, ഭീഷണി മൂലം പുറത്തുപറഞ്ഞില്ല: റിമാൻഡ് റിപ്പോർട്ട്
- കുരുക്കുകൾ മുറുകുന്നു; ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതൽ പീഡന പരാതികൾ, ഇരകളുടെ മൊഴിയെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്താൽ അന്വേഷണം തുടങ്ങും
- 'അച്ചടക്കനടപടി എടുത്തതിനുള്ള പ്രതികാരമായാണ് കന്യാസ്ത്രീ പരാതി നല്കിയത്': ഫ്രാങ്കോ മുളയ്‌ക്കലിന്റെ വാദം പൊളിഞ്ഞത് ഇങ്ങനെ
- പ്രശ്നങ്ങൾ എന്ത് വന്നാലും നേരിടും, അന്വേഷണ സംഘത്തോട് കടപ്പാട്: സിസ്റ്റർ അനുപമ
കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും, ജാമ്യത്തിനായി ഫ്രാങ്കോ മുളയ്‌ക്കൽ മേൽക്കോടതിയിലേക്ക്; കൂടുതൽ തെളിവുകൾക്കായി നുണ പരിശോധന നടത്താൻ പൊലീസ്
കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും, ജാമ്യത്തിനായി ഫ്രാങ്കോ മുളയ്‌ക്കൽ മേൽക്കോടതിയിലേക്ക്; കൂടുതൽ തെളിവുകൾക്കായി നുണ പരിശോധന നടത്താൻ പൊലീസ്
കന്യാസ്‌ത്രീയുടെ പരാതിയെത്തുടർന്ന് അറസ്‌റ്റിലായ ഫ്രാങ്കോ മുളയ്‌ക്കലിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പാലാ കോടതി അനുവദിച്ച കസ്‌റ്റഡി കാലാവധി ഇന്ന് രണ്ടരയോടെ അവസാനിക്കുന്നത് സാഹചര്യത്തിൽ ഫ്രാങ്കോ മുളയ്‌ക്കൽ ജാമ്യം തേടി ജില്ലാ കോടതിയേയോ ഹൈക്കോടാതിയേയോ സമീപിക്കും.
അതേസമയം, കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ഫ്രാങ്കോ മുളയ്‌ക്കലിനെ നുണപരിശോധനയ്‌ക്ക് വിധേയനാക്കിയേക്കും. പരിശോധനയ്‌ക്കുള്ള അപേക്ഷയെ ബിഷപ്പ് എതിർത്താൽ അത് മറ്റ് തെളിവാക്കാനും സാധ്യതയുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീ ഉൾപ്പെടെയുള്ളവർ കഴിയുന്ന നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെത്തിച്ച് ഫ്രാങ്കോ മുളയ്‌ക്കലിനെ തെളിവെടുത്തു.
പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഇരുപതാം നമ്പർ മുറിയിൽ മാത്രമായിരുന്നു 50 മിനിറ്റോളം നീണ്ട തെളിവെടുപ്പ് നടന്നത്. എന്നാൽ, മഠത്തിൽ താമസിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഫ്രാങ്കോ വ്യക്തമായ മറുപടി നൽകിയിട്ടില്ല. വൻ സുരക്ഷാ സംവിധാനത്തോടെയാണ് ഫ്രാങ്കോ മുളയ്‌ക്കലിനെ മഠത്തിൽ തെളിവെടുപ്പിനായെത്തിച്ചത്.