അനുബന്ധ വാര്‍ത്തകള്‍
- വീടിനുള്ളിൽ പാമ്പ് കയറിയാൽ, പാമ്പിന്റെ കടിയേറ്റാൽ ചെയ്യേണ്ടതെന്തെല്ലാം?
- പ്രളയത്തിലും സാഹസികമായ രക്ഷാപ്രവര്‍ത്തനം; കേരളത്തെ അഭിനന്ദിച്ച് സച്ചിന് രംഗത്ത്
- മാഗ്നറ്റിക് സ്ട്രിപ്പ് ഉള്ള ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി ചിപ്പ് കാര്‍ഡുകള്‍ വാങ്ങണമെന്ന് എസ് ബി ഐ
- 20 കാരിയെ കാമുകനും വീട്ടുകാരും ചേർന്ന് ചുട്ടുകൊന്നു
- 58 കിലോമീറ്റർ മൈലേജ്; ഇന്ത്യൻ വാഹന വിപണിയിൽ കുതിച്ചുചാട്ടം നടത്താൻ മിത്സുബിഷി ഔട്ട്ലാന്‍ഡര്‍ PHEV
ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ട്രൂപ്പുകള്‍ കൂടി എറണാകുളത്തെത്തി
പ്രളയക്കെടുതി നേരിടുന്നതിന് ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ട്രൂപ്പുകള്‍ കൂടി എറണാകുളത്തെത്തി. നേവിയുടെ രണ്ട് ഹെലികോപ്ടറുകളും വ്യോമസേനയുടെ മൂന്ന് ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
ഒരു റിലീഫ് ട്രെയിന്‍ കൂടി വൈകാതെ അങ്കമാലിയില്‍ നിന്നു എറണാകുളത്തേക്ക് പുറപ്പെടും.ഈ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന ജനങ്ങള്‍ ഈ ട്രെയിനില്‍ കയറി എറണാകുളത്തേക്ക് പോകണമെന്ന് അധികൃതര്‍ അറിയിച്ചു
നേവിയുടെ രണ്ട് ഹെലികോപ്ടറുകളിലായി പ്രളയ ബാധിത മേഖലയില്‍ ഭക്ഷണ വിതരണം ആരംഭിച്ചു. 80,000 പേര്‍ക്കുള്ള ഭക്ഷണപ്പൊതികളാണ് അടിയന്തരമായി വിതരണം ചെയ്യുന്നത്. യു സി കോളേജിലെ ക്യാംപിലെയും പരിസര പ്രദേശങ്ങളിലെയും ദുരിതബാധിതര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി കുസാറ്റില്‍ നാവിക സേനയുടെ കിച്ചന് ആരംഭിട്ടുണ്ട്. 7500 പേര്‍ക്കുള്ള ഭക്ഷണം ഇവിടെ തയാറാക്കും.