അനുബന്ധ വാര്‍ത്തകള്‍
- തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിയ്ക്കും, കമ്മീഷന്റെ വാർത്താ സമ്മേളനം വൈകിട്ട്
- ഗൂഗിളും ഫെയ്സ്ബുക്കും ഇനി വാർത്തകൾക്ക് പ്രതിഫലം നൽകണം: നിയമം പാസാക്കി ഓസ്ട്രേലിയ
- 24 മണിക്കൂറിനിടെ 16,577 പേർക്ക് കൊവിഡ്; രാജ്യത്ത് ആകെ രോഗബാധിതർ 1,10,63,491
- മദ്യലഹരിയിൽ യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ
- വേവിയ്ക്കേണ്ട, ചൂടുവെള്ളത്തിൽ 15 മിനിറ്റ് ഇട്ടുവച്ചാൽമതി; പ്രത്യേകതരം അരി വിളവെടുത്ത് കർഷകൻ
സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവം: കിണർ പണിയ്ക്ക് കൊണ്ടുവന്നത് എന്ന് പിടിയിലായ സ്ത്രീ
കോഴിക്കോട്: കിണർ പണിയ്ക്കായാണ് സ്ഫോടകവസ്തുക്കൾ കൊണ്ടുവന്നത് എന്ന് പിടിയിലായ സ്ത്രീ. എന്നാൽ സ്ത്രീയുടെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് ചെന്നൈപ്-മംഗലാപുരം സുപ്പർ ഫാസ്റ്റിലെ ഡി-1 കംപാർറ്റ്മെന്റിൽനിന്നും വൻ സ്ഫോടക ശേഖരം കണ്ടെത്തിയത്. 117 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്ററുകൾ എന്നിവ പെട്ടിയിലാക്കി സീറ്റിനടിയിൽ ഒളിപിച്ച നിലയിലായിരുന്നു. ചെന്നൈയിൽനിന്നും തലശ്ശേരിയിലേയ്ക്ക് പോവുകയായിരുന്ന സ്ത്രീയാണ് പിടിയിലായത്. പെട്ടി തന്റേതല്ല എന്നായിരുന്നു ഇവർ ആദ്യം പൊലീസിനൊട് പറഞ്ഞിരുന്നത്.