ഡോക്ടര്‍മാരുടെ പ്രതിഷേധം ശക്തമാകുന്നു; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

Doctors, Medical Prescription should be readable, Medical List, Medicine Note
Doctor
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 20 ഫെബ്രുവരി 2026 (12:28 IST)
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ സമരം ശക്തമാക്കിയതോടെ പാവപ്പെട്ട രോഗികള്‍ക്ക് പ്രധാന ആശ്രയമായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. പ്രതിഷേധത്തെ നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചുകൊണ്ടാണ്. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹാജര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ചില ഡോക്ടര്‍മാര്‍ ഹാജര്‍ രേഖപ്പെടുത്തുകയും പിന്നീട് സമരത്തില്‍ പങ്കുചേരാന്‍ പോകുകയും ചെയ്യുന്നതായുള്ള പരാതികള്‍ പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് ഡോക്ടര്‍മാരും സര്‍ക്കാരും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിന് വഴിയൊരുക്കിയിട്ടുണ്ട്. ശസ്ത്രക്രിയകള്‍ നിര്‍ത്തിവയ്ക്കുന്നത് രോഗികളുടെ ജീവന് ഗുരുതരമായ ഭീഷണിയായി മാറിയിരിക്കുന്നു. സാധാരണയായി ഏറ്റവും കൂടുതല്‍ ശസ്ത്രക്രിയകള്‍ ദിവസേന നടത്തുന്ന തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ സാധാരണ സംഖ്യയുടെ പകുതി പോലും നടത്താന്‍ കഴിയില്ല.

അടിയന്തര ശസ്ത്രക്രിയകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവയുടെ എണ്ണവും കുറഞ്ഞു. പിജി ഡോക്ടര്‍മാര്‍ നിലവില്‍ രോഗികളെ പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഈ ക്രമീകരണം സ്വീകാര്യമല്ലെന്നും അവരും പണിമുടക്കില്‍ പങ്കുചേരാമെന്നും അവര്‍ ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :