അനുബന്ധ വാര്‍ത്തകള്‍
- പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവടക്കം 4 പേർ അറസ്റ്റിൽ, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളും പീഡിപ്പിച്ചെന്ന് സൂചന
- ലോക്ഡൗണിൽ പിടിച്ചെടുത്ത 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികൾ റോഡ് റോളർ കയറ്റി നശിപ്പിച്ച് ആന്ധ്രപ്രദേശ് പൊലീസ്
- ഓട്ടോ യാത്രക്കാരിയായ വീട്ടമ്മയെ ഡ്രൈവര്‍ ബോധം കെടുത്തി ബലാത്സംഗം ചെയ്തു
- പ്രകൃതിവിരുദ്ധ പീഡനത്തിന് മധ്യവയസ്കൻ പിടിയിൽ
- സംസ്ഥാനത്തെ 75 പോലീസ് സ്റ്റേഷനുകളില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സ്ഥലവും സംവിധാനങ്ങളും അതത് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ ഉദ്ഘാടനം ചെയ്തു
ബാലികയെ പീഡിപ്പിച്ച ശേഷം മുങ്ങിനടന്ന പ്രതി 2 വര്‍ഷത്തിന് ശേഷം പിടിയില്‍
ആറ് വയസുകാരിയായ ബാലികയെ പീഡിപ്പിച്ച കേസിൽ മുങ്ങിനടന്ന പ്രതിയെ പൊലീസ് വലയിലാക്കി. നെയ്യാറ്റിൻകര കുന്നുകല്‍ സ്വദേശി സ്റ്റീഫൻ എന്നയാളാണ് സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷം പിടിയിലായത്.
ഇയാള്‍ ആലുവയിലെ ഒരു വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുമ്പോഴായിരുന്നു ബാലികയെ പീഡിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയി.
എന്നാൽ ഇടയ്ക്കിടെ നെയ്യാറ്റിന്‍കരയിലുള്ള ഇയാളുടെ വീട്ടിൽ വരാറുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തു.