അനുബന്ധ വാര്‍ത്തകള്‍
- ഇ.ഡി പേടിയില്‍ ജീവനൊടുക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ്; നടുക്കം
- 2025-26 അദ്ധ്യയന വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം; അവസാന തിയതി ഫെബ്രുവരി 28
- സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് സംരക്ഷണം നല്കാന് ഹൈക്കോടതി ഉത്തരവ്; നേതാക്കള്‍ക്ക് നോട്ടീസ് നല്കി
- ഭാര്യക്ക് അവിഹിതമെന്ന് സംശയം; വീടിന് തീയിട്ട ഭര്‍ത്താവ് അറസ്റ്റില്‍
- ഇന്ത്യയുടെ ഹൃദയത്തിലേക്ക് സംഘപരിവാർ പ്രത്യയശാസ്ത്രം നിറയൊഴിച്ച് 78 വർഷം, മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം ഓർമിപ്പിച്ച് മുഖ്യമന്ത്രി
CJ Roy Death: റെയ്ഡിനു പിന്നില്‍ ബിജെപി? കേന്ദ്ര ഏജന്‍സിയുടെ ഇടപെടലില്‍ ദുരൂഹതകള്‍ ഏറെ; അന്വേഷണം
ബിസിനസ് ദുബായിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറില്‍ റോയിയുടെ നേതൃത്വത്തില്‍ സിനിമ താരങ്ങള്‍ക്കു അടക്കം വലിയൊരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു
CJ Roy
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ ആത്മഹത്യയില്‍ ദുരൂഹതകള്‍ ഏറെ. ആദായനികുതി വകുപ്പ് റോയിയെ അകാരണമായി വേട്ടയാടിയിരുന്നെന്നാണ് ആരോപണം. റെയ്ഡിനു പിന്നില്‍ ബിജെപിയുടെ സമ്മര്‍ദ്ദമുണ്ടെന്ന സൂചനകളും പുറത്തുവരുന്നു.
ആദായനികുതി വകുപ്പും ഐടി വകുപ്പും റോയിയുടെ പിന്നാലെ സംശയത്തോടെ നടന്നതിന്റെ കാരണം വ്യക്തമല്ല. റോയിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് ബെംഗളൂരു പൊലീസ് അറിയിച്ചിരിക്കുന്നത്.
കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ മുഴുവന്‍ ബെംഗളൂരുവിലായിരുന്നിട്ടും കര്‍ണാടകയിലെ ഐടി ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി കൊച്ചിയിലെ ഐടി യൂണിറ്റാണ് അന്വേഷണവും പരിശോധനകളും നടത്തിയിരുന്നത്. ഇതിന്റെ കാരണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല.
ബിസിനസ് ദുബായിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറില്‍ റോയിയുടെ നേതൃത്വത്തില്‍ സിനിമ താരങ്ങള്‍ക്കു അടക്കം വലിയൊരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. മലയാള സിനിമാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഈ പാര്‍ട്ടിയില്‍ പങ്കാളികളായി. എന്നാല്‍ പാര്‍ട്ടിക്കു പിന്നാലെ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളും നിരീക്ഷണത്തിലാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ റോയിയുമായി അടുപ്പമുള്ള ചിലരെ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു.