അനുബന്ധ വാര്‍ത്തകള്‍
- സിൽവർ ലൈൻ ഉപേക്ഷിച്ചില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് ശ്രീലങ്കയുടെ വിധി: കെ സുരേന്ദ്രൻ
- 'ഗെയ്ലും ദേശീയപാത വികസനവും ഓര്‍മയില്ലേ? ഒരാളേയും ദ്രോഹിക്കില്ല'; നഷ്ടപരിഹാരം ഏറ്റവും നല്ല രീതിയില്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
- കെ റെയിലിന് കേന്ദ്രാനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി
- കെ റെയിലിന്റെ കല്ല് മുഖ്യമന്ത്രിയുടെ വസതിയില്‍; കൊണ്ടിട്ടത് ബിജെപി !
- സിൽവർലൈൻ പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
നിരക്ക് വർധിപ്പിക്കുമെന്ന് ഉറപ്പ്, സ്വകാര്യ ബസ് സമരം പിൻവലിച്ചു
നാലു ദിവസമായി നടത്തിവന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ഉടമകൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ബസ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ഈ മാസം 30ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ബസ് സമരം പിന്‍വലിച്ചത്.
മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ ചാര്‍ജ് 6 രൂപയാക്കുക, ഒരു കിലോമീറ്റര്‍ ഓടുന്നതിന് ഒരു രൂപ നിരക്ക് നിശ്ചയിക്കുക, നികുതി ഇളവ് നല്‍കുക തുടങ്ങിയവയാണ് പ്രധനമായി മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന പൊതു പണിമുടക്കില്‍ പങ്കെടുക്കുമെന്നും ബസ് ഉടമകള്‍ അറിയിച്ചു.
അടുത്ത ലേഖനം