അനുബന്ധ വാര്‍ത്തകള്‍
- Rahul Mamkoottathil : പറയാനുള്ളതെല്ലാം കോടതിയിൽ പറയും, ഇനി അങ്ങോട്ട് പാലക്കാട് തന്നെ : രാഹുൽ മാങ്കൂട്ടത്തിൽ
- ക്രിസ്മസും കൂടാം, ന്യൂ ഇയറും ആഘോഷിക്കാം, ഇത്തവണ ക്രിസ്മസ് വെക്കേഷനിൽ രണ്ട് നേട്ടം
- തദ്ദേശ തെരെഞ്ഞെടുപ്പ്: വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബർ 21ന്
- വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ് നൽകേണ്ടത്, അതിലെന്ത് തെറ്റ്, സണ്ണി ജോസഫിനെ തള്ളി വി ഡി സതീശൻ
- എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് അടിയന്തരമായി തിരികെ നൽകണമെന്ന് ജില്ലാ കളക്ടർ
വിധി വായിക്കാതെ അഭിപ്രായം വേണ്ട, എല്ലാത്തിനും ഉത്തരമുണ്ടെന്ന് കോടതി, വാദം കഴിഞ്ഞു, വിധി മൂന്നരയ്ക്ക്
നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്ഷിപ്പല് സെഷന്‍സ് കോടതിയില്‍ വാദം കഴിഞ്ഞു. വീട്ടില്‍ അമ്മ മാത്രമെയുള്ളു, അമ്മയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം തനിക്കുള്ളതിനാല്‍ ശിക്ഷയില്‍ നിന്ന് ഇളവ് വേണമെന്നാണ് പള്‍സര്‍ സുനി കോടതിയില്‍ ആവശ്യപ്പെട്ടത്. അതേസമയം ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും തന്റെ പേരില്‍ മുന്‍പ് പെറ്റിക്കേസ് പോലുമില്ലെന്നും പ്രതി മാര്ട്ടിന് കോടതിയില്‍ പറഞ്ഞു.
നടിയെ തട്ടികൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ എന്‍ എസ് സുനില്‍( പള്‍സര്‍ സുനി), മാര്ട്ടിന് ആന്റണി, ബി മണികണ്ഠന്, വി പി വിജീഷ്, എച്ച് സലീം, പ്രദീപ് എന്നിവരാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍.