അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് 506പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 794പേര്‍ക്ക് കൊവിഡ് മുക്തി
- ഇവർ സ്ത്രീ വിഷയത്തിൽ താൽപര്യമുള്ളവരാകും !
- ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഒന്‍പതാം നൂറ്റാണ്ടിലെ ശിവ വിഗ്രഹം ലണ്ടനില്‍ നിന്ന് ഇന്ന് ഇന്ത്യയിലെത്തും
- പ്രതിരോധ അഴിമതി: സമതാ പാർട്ടി മുൻ അധ്യക്ഷ ജയ ജെയ്റ്റ്ലിയ്ക്കും മറ്റു രണ്ടുപേർക്കും നാലുവർഷം തടവ് വിധിച്ച് കോടതി
- അനില്‍ മുരളിയുടെ പരുക്കന്‍ വേഷങ്ങള്‍ വളരെ മികവുറ്റതായിരുന്നു: മുഖ്യമന്ത്രി
'പാതി അടഞ്ഞ കണ്ണുകളും മുഖത്തെ പാടുകളുമാണ് എന്റെ ചോറ്'; ഈ സൗഹൃദ സംഭാഷണത്തിന് ഇനി അദ്ദേഹം ഇല്ല
ഗൗരവമുള്ള പരുക്കന്‍ പ്രകൃതക്കാരനായിട്ട് അനില്‍ മുരളിയെ ആദ്യ കാഴ്ചയില്‍ ഒരാള്‍ക്ക് തോന്നുമെങ്കിലും സംഭാഷണങ്ങളില്‍ എപ്പോഴും നര്‍മം സൂക്ഷിക്കു ആളായിരുന്നു അദ്ദേഹം. പാതി അടഞ്ഞ കണ്ണുകളും മുഖത്തെ ഈ പാടുകളുമാണ് തന്റെ ചോറെന്ന് തമാശയായി അദ്ദേഹം സൗഹൃദ സംഭാഷണങ്ങളില്‍ പറഞ്ഞിരുന്നു.
സമീപകാലത്തായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ തമിഴില്‍ അവസരങ്ങള്‍ കിട്ടിത്തുടങ്ങിയത്. വിനയന്റെ ചിത്രത്തിലൂടെയായിരുന്നു അനില്‍ മുരളി ആദ്യമായി സിനിമയിലെത്തിയത്. സാധാരണയായി ആരുടെയെങ്കിലും ശുപാര്യുമായിട്ടാണ് അവസരം ചോദിച്ചുവരാറുള്ളതെന്നും എന്നാല്‍ അനില്‍ നേരിട്ടുവന്നു ചോദിക്കുകയായിരുന്നുവെന്ന് സംവിധായകന് വിനയന് ഓര്‍മിക്കുന്നു. അനിലിന്റെ പ്രത്യേക പ്രകൃതം കണ്ടിട്ടായിരുന്നു സിനിമയിലെ പ്രധാന വേഷം തന്നെ കൊടുത്തത്. അത് ഉചിതമായി. അങ്ങനെ കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയില്‍ അനില്‍ വില്ലനായി.