അനുബന്ധ വാര്‍ത്തകള്‍
- അഭിമന്യു വധക്കേസ്; എട്ട് പ്രതികള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ്
- അഭിമന്യുവിന്റെ കൊലയാളികളെ ‘പുകച്ച് പുറത്ത് ചാടിച്ച്’ പ്രളയം
- മമ്മൂട്ടി ഇനി സിദ്ധാര്‍ത്ഥ് അഭിമന്യു?
- അഭിമന്യുവിന്റെ കൊലപാതകം; പ്രധാന പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ
- അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം; കൊലയാളികൾ ഇപ്പോഴും ഒളിവിൽത്തന്നെ
അഭിമന്യുവിന്റെ കൊലപാതകം; പ്രധാനപ്രതി പൊലീസിൽ കീഴടങ്ങി
അഭിമന്യുവിന്റെ കൊലപാതകം; പ്രധാനപ്രതി പൊലീസിൽ കീഴടങ്ങി
മഹാരാജാസ് കോളെജിലെ വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതി പോലീസില്‍ കീഴടങ്ങി. ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ആരിഫ് ബിന്‍ ആണ് കീഴടങ്ങിയത്. കൊലപാതകത്തിനായി ആളുകളെ ഏർപ്പെടുത്തിയത് ആരിഫാണെന്ന് പൊലീസ് പറയുന്നു.
കേസിലെ എട്ട് പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പോലീസ് നേരത്തെ പുറത്തിറക്കിയിരുന്നു. കേസിലെ ഏറ്റവും പ്രധാന പ്രതികള്‍ ഉള്‍പ്പടെ എട്ട് പേരെ ഇനിയും പിടികൂടാനുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആലുവാ സ്വദേശിയായ ആരിഫ് ബിന്‍ കീഴടങ്ങിയത്.
അതേസമയം പോലീസും ക്യാമ്പസ് ഫ്രണ്ട് നേതൃത്വവും അറിഞ്ഞുകൊണ്ടാണ് ഈ കീഴടങ്ങലുകള്‍ നടക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്. അഭിമന്യുവിനെ നേരിട്ട് ആക്രമിച്ച കൂട്ടത്തിലും ആരിഫ് ഉണ്ടായിരുന്നു. കേസ് ഉണ്ടായിട്ട് 90 ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഇങ്ങനെയൊരു കീഴടങ്ങൽ.
അടുത്ത ലേഖനം