6 എസ്‌പിമാര്‍, 2800 പൊലീസുകാര്‍, ബാരിക്കേഡ് തകര്‍ത്താല്‍ കര്‍ശനനടപടി: പൊലീസ് ഒരുങ്ങിത്തന്നെ!

പൊലീസ്, മനോജ് ഏബ്രഹാം, ഉപരോധം, മാണി, ബജറ്റ്
തിരുവനന്തപുരം| Last Updated: വ്യാഴം, 12 മാര്‍ച്ച് 2015 (17:22 IST)
തലസ്ഥാനത്ത് യുദ്ധസമാനമായ പടയൊരുക്കം. ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നും തടയാന്‍ എല്‍ ഡി എഫും യുവമോര്‍ച്ചയും ഉപരോധം തീര്‍ക്കുമ്പോള്‍ പൊലീസും ഒരുങ്ങിത്തന്നെയാണ്. ആറ് എസ് പിമാരുടെ നേതൃത്വത്തില്‍ 2800 പൊലീസുകാരെയാണ് നിയമസഭാമന്ദിരത്തിന് ചുറ്റിനുമായി വിന്യസിച്ചിരിക്കുന്നത്. എങ്ങനെയും കെ എം മാണിയെയും മറ്റ് മന്ത്രിമാരെയും നിയമസഭയ്ക്കുള്ളിലെത്തിക്കുമെന്ന് ഐ ജി മനോജ് ഏബ്രഹാം അറിയിച്ചു.

ബജറ്റ് അവതരണം തടസമില്ലാതെ നടക്കാനും മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും നിയമസഭയിലെത്താനുള്ള വഴിയൊരുക്കാനുമുള്ള പദ്ധതികളാണ് പൊലീസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഉപരോധസമരം ബാരിക്കേഡ് ഉപയോഗിച്ച് തടയും. ബാരിക്കേഡ് തകര്‍ത്ത് സമരക്കാര്‍ മുന്നേറിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മനോജ് ഏബ്രഹാം അറിയിച്ചു.

സമരക്കാര്‍ അക്രമാസക്തരായാല്‍ അതിനെ നേരിടാന്‍ പൂര്‍ണ സജ്ജരാണ് പൊലീസെന്ന് ഐ ജി അറിയിച്ചു. അക്രമസാധ്യയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. മന്ത്രിമാര്‍ അവരുടെ ഔദ്യോഗിക വസതിയിലാണ് താമസിക്കുക. കെ എം മാണി എവിടെ താമസിക്കുമെന്നതിനെക്കുറിച്ചുള്ള അന്തിമ അറിയിപ്പ് കിട്ടിയിട്ടില്ല. മന്ത്രിമാര്‍ എവിടെ താമസിച്ചാലും അവരെ സഭയ്ക്കുള്ളിലെത്തിക്കാന്‍ ആവശ്യമുള്ള നടപടി ചെയ്യും.

മാണിക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് മനോജ് ഏബ്രഹാം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :