അനുബന്ധ വാര്‍ത്തകള്‍
- പീഡനത്തിന് ഇരയാക്കിയതിന് ശേഷം അർധ നഗ്നയായ നിലയിൽ പാർക്കി ഉപേക്ഷിച്ചു, ഡൽഹിയിൽ മനസിക വൈകല്യമുള്ള സ്ത്രീ നേരിട്ടത് കൊടും ക്രൂരത
- പുനർജൻമം സത്യമോ ? മുൻ ജൻമത്തിൽ തന്നെ കൊലപ്പെടുത്തിയത് എന്ന് മൂന്ന് വയസുകാരൻ, അന്വേഷിച്ച് ചെന്നപ്പോൾ തെളിഞ്ഞത് 2014ലെ ഒരു കൊലപാകം !
- ഗ്യാലക്സി A50ക്ക് പിന്നാലെ A20യെയും ഇന്ത്യയിലെത്തിച്ച് സാംസങ്, വില ആരെയും അമ്പരപ്പിക്കുന്നത് !
- വീട്ടുടമസ്ഥർ പുറത്തുപോയ തക്കം നോക്കി കാമുകനെ വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിലേർപ്പെട്ട് ജോലിക്കാരി, പിന്നീട് സംഭവിച്ചത് ഇങ്ങനെ !
- ഇൻസ്റ്റഗ്രാമിലൂടെ ഇനി ഷോപ്പിംഗ് നടത്താം; ആമസോണിനും, ഫ്ലിപ്കാർട്ടിനും ഭീഷണിയായി ഫെയിസ്ബുക്കിന്റെ പുതിയ തന്ത്രം
തിരഞ്ഞെടുപ്പ് നയങ്ങൾ ലംഘിച്ചു, ബി ജെ പിയുടെ 98 പരസ്യങ്ങൾ നീക്കം ചെയ്ത് ഗൂഗിൾ
ലോക്സഭാ തിരഞ്ഞെടുപ്പിലെ ഓൺലൈൻ പ്രചരണ നയങ്ങൾ ലംഘിച്ചതിനെ തുടർന്ന് ബി ജെ പിയുടെ 98 പരസ്യങ്ങൾ ഗൂഗിൾ നീക്കം ചെയ്തു. വിവിധ പരസ്യ ഏജൻസികൾ നൽകിയ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരസ്യങ്ങളാണ് ഗൂഗിൾ നീക്കം ചെയ്തത്. വൈ എസ് ആർ കോൺഗ്രസിന്റെ അഞ്ച് പരസ്യങ്ങളും ഗൂഗിൾ നീക്കം ചെയ്തിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വർത്തകളും പ്രചരണങ്ങളും ചെറുക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ നടപടി. ഓൺലൈൻ വഴിയുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ട്രാൻസ്‌പരൻസി ഉറപ്പു വരുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്ന് പസസ്യവുമയി ബന്ധപ്പെട്ട വിവവരങ്ങൾ വ്യക്തമാക്കികൊണ്ടുള്ള ട്രാൻസ്‌പാരൻസി റിപ്പോർട്ടിലാണ് ഗൂഗിൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
3.6 കോടി രുപയുടെ 831 പരസ്യങ്ങളാണ് ഫെബ്രുവരി 20നും ഏപ്രിൽ നാലിനുമിടയിൽ ഗൂഗിളിൽ പ്രത്യക്ഷപ്പെട്ടത്. ഇതിൽ 1.21 കോടിയുടെ 554 പരസ്യങ്ങൾ ബി ജെ പി നല്‍കിയതാണ് എന്ന് ഗൂഗിൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓൺലൈൻ വഴിയുള്ള പ്രചരണങ്ങളുടെ ചിലവും തിരഞ്ഞെടുപ്പ് ചിലവിൽ ഉൾപ്പെടുത്തും എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.