അനുബന്ധ വാര്‍ത്തകള്‍
- ഇന്നും നാളെയും എസ്ബി ഐയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ തടസപ്പെടും
- ജമ്മുകശ്മീരില്‍ സുരക്ഷാ സേന രണ്ട് ലഷ്കര്‍ ഭീകരരെ വധിച്ചു
- ടി20 ലോകകപ്പ് ഗ്രൂപ്പ് ക്രമം പുറത്ത് വിട്ട് ഐസിസി: ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ
- ഷാരൂഖ് ഖാന്, സഞ്ജയ് ദത്ത്...അപൂര്‍വ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയായി സാനിയ മിര്‍സ
- പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു
ഒരു മാസത്തിനിടെ വാട്‌സാപ്പ് വിലക്കിയത് 20 ലക്ഷം അക്കൗണ്ടുകൾ
മെയ് പതിഞ്ചിനും ജൂൺ പതിനഞ്ചിനുമിടയിൽ 20 ലക്ഷത്തോളം അക്കൗണ്ടുകൾക്ക് വാട്സാപ്പ് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷയെ കരുതിയുമാണ് വിലക്കെന്ന് വാട്സാപ്പ് അറിയിച്ചു.
അനാവശ്യവും ഉപദ്രവകരവുമായ സന്ദേശങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഉപയോക്താക്കള്‍ക്ക് വേണ്ടി ടെക്‌നോളജിയില്‍ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരത്തിലാണ് 20 ലക്ഷത്തോളം വരുന്ന അക്കൗണ്ടുകൾ വിലക്കിയതെന്ന് വാട്‌സാപ്പ് പറയുന്നു.യൂസര്‍ റിപ്പോര്‍ട്ടിലൂടെയും ബ്ലോക്കിംഗ് സംവിധാനത്തിലൂടെയുമാണ് ഈ അക്കൗണ്ടുകളെ തിരിച്ചറിഞ്ഞത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുള്ള സോഫ്‌റ്റ് വെയർ ആയതിനാല്‍ ഉപഭോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ വാട്സാപ്പിനറിയാന്‍ കഴിയില്ല എന്നും കമ്പനി പറഞ്ഞു.
നിലവിൽ ഇന്ത്യയിലെ പുതിയ ഐ.ടി ചട്ടങ്ങളോട് വാട്സാപ്പ് തത്ത്വത്തില്‍ സമ്മതം മൂളിയിട്ടുണ്ടെങ്കിലും ഡൽഹിയിൽ ഇന്ത്യൻ സർക്കാരിനെതിരെ വാട്‌സാപ്പ് പരാതി നൽകിയിട്ടുണ്ട്. പുതിയ ഐടി നയങ്ങൾ വാട്‌സാപ്പിന്റെ പ്രൈവസി നിയമങ്ങൾ തകർക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. നിലവിൽ 40 കോടി ഉപഭോക്താക്കളാണ് ഇന്ത്യയിൽ വാട്‌സാപ്പിനുള്ളത്.