അനുബന്ധ വാര്‍ത്തകള്‍
- പഞ്ചാബിനോട് ദയനീയ തോൽവി: ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കോലി
- കോലി ഔട്ടായതും കെഎൽ രാഹുലിനെ അഭിനന്ദിച്ച് രോഹിത് ശർമ, പരിഹസിച്ചതെന്ന് ഒരുകൂട്ടം ആരാധകർ
- രാഹുൽ വെടിക്കെട്ടിന് മുന്നിൽ വീണത് വാർണറും സച്ചിനും!
- കുറഞ്ഞ ഓവർ നിരക്ക്; വിരാട് കോഹ്ലിയ്ക്ക് 12 ലക്ഷം രൂപ പിഴ
- ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താമെന്ന് ഉറപ്പുണ്ട്, ഇപ്പോൾ അതിനെപറ്റി ചിന്തിക്കുന്നില്ല: സഞ്ജു സാംസൺ
കോലി പരിശീലനം നടത്തിയത് അനുഷ്‌കയുടെ പന്തുകളിൽ മാത്രം, ഗവാസ്‌കറുടെ പരാമർശം വിവാദത്തിൽ
ഐപിഎൽ പതിമൂന്നാം സീസണിൽ ഇന്നലെ പഞ്ചാബിനെതിരായ മത്സരം കോലി മറക്കാൻ ആഗ്രഹിക്കുന്ന ഒരു അദ്ധ്യായമാകും. ബാറ്റ് കൊണ്ടും തിളങ്ങാൻ സാധിക്കാതിരുന്ന മത്സരത്തിൽ പഞ്ചാബ് നായകൻ കെഎൽ രാഹുലിന്റെ രണ്ട് വിലപ്പെട്ട ക്യാച്ചുകളും നഷ്‌ടപ്പെടുത്തിയിരുന്നു. ഇതോടെ കോലിക്കെതിരെ വിമർശനങ്ങളും ശക്തമായി. ഇപ്പോളിതാ കോലിയെ വിമർശിച്ചുകൊണ്ട് ഇന്ത്യൻ ഇതിഹാസ താരം ഗവാസ്‌കർ നടത്തിയ പരാമർശം വിവാദമായിരിക്കുകയാണ്.
ലോക്ക്‌ഡൗണിൽ അനുഷ്‌കയുടെ പന്തുകളിൽ മാത്രമാണ് കോലി പരിശീലനം നടത്തിയത് എന്നാണ് കമന്ററി ബോക്‌സിൽ ഗവാസ്‌കർ പറഞ്ഞത്. ഇതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. സ്കോർ 83ലും 89ലും നിൽക്കെയാണ് രാഹുലിന് രണ്ട് തവണ കോലി ജീവൻ നൽകിയത്. ബാറ്റിങ്ങിനിറങ്ങിയപ്പോൾ ഒരു റൺസ് മാത്രം കണ്ടെത്താനെ താരത്തിനായുള്ളു.