അനുബന്ധ വാര്‍ത്തകള്‍
- ഐപിഎൽ സംപ്രേക്ഷണത്തിനായി കൊമ്പുകോർത്ത് ആമസോണും റിലയൻസും, സംപ്രേക്ഷണാവകാശത്തിന് മുന്നോട്ട് വെയ്ക്കുന്നത് വൻ തുക
- ലോകകപ്പിൽ ഓസീസ് പിച്ചുകളിൽ പന്ത് അപകടം വിതയ്ക്കും, മുന്നറിയിപ്പുമായി റിക്കി പോണ്ടിങ്
- എന്തുകൊണ്ട് വിവാഹം കഴിച്ചില്ല? കാരണം വ്യക്തമാക്കി മിതാലി രാജ്
- കൈയകലത്തിൽ റെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യ, 200ന് മുകളിൽ സ്കോർ ഡിഫൻഡ് ചെയ്യാനാകാതെ തോൽക്കുന്നത് ഇതാദ്യം
- "ഒന്ന് കളിപ്പിച്ച് നോക്ക്" ഉമ്രാൻ മാലിക്കിന് അവസരം നൽകണമെന്ന് ഡെയ്ൽ സ്റ്റെയ്ൻ
ഐപിഎൽ സംപ്രേക്ഷണാവകാശത്തിൽ നിന്ന് ആമസോൺ പിന്മാറി
ഐപിഎൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കാനുള്ള ശ്രമത്തിൽ നിന്ന് ഒടിടി ഭീമന്മാരായ ആമസോൺ പിന്മാറി. ഇന്നലെയായിരുന്നു സംപ്രേക്ഷണാവകാശത്തിനായുള്ള ടെക്നിക്കൽ ബിഡ് സമർപ്പിക്കാനുള്ള അവസാനതീയതി. ഈ മാസം 12,13 തീയതികളിൽ ഒന്നിലായിരിക്കും ഇ ലേലം നടക്കുക.
പത്ത് കമ്പനികളാണ് സ്ട്രീമിംഗ്, ടെലിവിഷന്‍ സംപ്രേഷണം സ്വന്തമാക്കാനായി ഇപ്പോള്‍ രംഗത്തുള്ളത്. ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18,ഡിസ്‌നി ഹോട്ട്സ്റ്റാർ,സ്റ്റാർ ഗ്രൂപ്പ്,സീ ടിവി,സോണി എന്നിവരാണ് മുൻ നിരയിലുള്ളത്. ഇതിൽ റിലയൻസ് ലേലം പിടിക്കാനാണ് സാധ്യതയേറെയും. 2023-2027 വര്ഷങ്ങളിലേക്കുള്ള ടെലിവിഷൻ,ഡിജിറ്റൽ സംപ്രേക്ഷണാവകാശത്തിന് വേണ്ടിയാണ് ലേലം. നിലവിൽ 74 ഐപിഎൽ മത്സരങ്ങളാണ് ഒരു സീസണിൽ ഉള്ളത്. എന്നാൽ ഇത് ഭാവിയിൽ 94 ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്.