അനുബന്ധ വാര്‍ത്തകള്‍
- ക്രൂയിസ് ഷിപ്പിലെ ഹാന്റവൈറസ് ഔട്ട്ബ്രേക്ക്: 2 പേര്‍ക്ക് സ്ഥിരീകരിച്ചു, 5 പേര്‍ക്ക് വൈറസ് ബാധയെന്ന് സംശയം, ചികിത്സയില്ലെന്ന് വിദഗ്ദ്ധര്‍
- നിര്‍ബന്ധിച്ച് എടുപ്പിച്ചു, ഷെയ്ന് വോണിന്റെ മരണത്തിന് പിന്നില്‍ കൊവിഡ് വാക്സിനെന്ന് സംശയം, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
- കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ അറിയണം
- പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!
- കൊവിഡിന് ശേഷം ഹൃദയരോഗങ്ങൾ നാല് മടങ്ങ് വർധിച്ചെന്ന് പഠനറിപ്പോർട്ട്
ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന
ഹാന്റവൈറസ് പൊട്ടിപ്പുറപ്പെടുന്നത് ആഗോളതലത്തില്‍ പൊതുജനാരോഗ്യ ആശങ്കകള്‍ ഉയര്‍ത്തുന്നു. കോവിഡ്-19 പോലെ ഇത് പടരുമോ എന്നതാണ് വ്യക്തികള്‍ക്കിടയില്‍ പൊതുവായുള്ള ചോദ്യം. 2018 - 2019 ല്‍ അര്‍ജന്റീനയിലും സമാനമായ ഒരു സാഹചര്യം ഉണ്ടായിരുന്നതായി ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി ഹെല്‍ത്ത് പ്രോഗ്രാമിന്റെ അലേര്‍ട്ട് ആന്‍ഡ് റെസ്പോണ്‍സ് കോര്‍ഡിനേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡയറക്ടര്‍ ഡോ. അബ്ദിറഹ്മാന്‍ മഹമൂദ് പറഞ്ഞു. അവിടെ രോഗലക്ഷണമുള്ള ഒരു വ്യക്തി ഒരു സാമൂഹിക ഒത്തുചേരലില്‍ പങ്കെടുത്തു. അത് ധാരാളം ആളുകളെ രോഗബാധിതരാക്കാന്‍ കാരണമായതായി അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യ നടപടികള്‍, കോണ്ടാക്റ്റ് ട്രെയ്സിംഗ്, ഐസൊലേഷന്‍ എന്നിവയിലൂടെ നമുക്ക് ഈ വ്യാപന ശൃംഖല തകര്‍ക്കാന്‍ കഴിയും. ഇത് ഒരു വലിയ പകര്ച്ചവ്യാധിയാകേണ്ടതില്ല. ആളുകള്‍ ദീര്‍ഘനേരം അടുത്ത് ഇടപഴകുന്ന ഒരു പ്രത്യേക പരിമിതമായ സാഹചര്യത്തിലാണ് ഇത് സംഭവിച്ചതെന്ന് ഡോ. മഹമൂദ് കൂട്ടിച്ചേര്‍ത്തു.
ഹാന്റവൈറസും കോവിഡ്-19 ഉം തമ്മിലുള്ള പ്രധാന വ്യത്യാസം ഹാന്റവൈറസ് പ്രധാനമായും എലികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു സൂനോട്ടിക് രോഗമാണ്. അതേസമയം കോവിഡ്-19 വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്ക് പകരുന്ന പകര്‍ച്ചവ്യാധിയായ ശ്വസന വൈറസാണ്. രണ്ടും ഗുരുതരമായ ശ്വസന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെങ്കിലും ഹാന്റവൈറസ് ഓരോ കേസിലും കൂടുതല്‍ മാരകമാണ്. പക്ഷേ ആളുകള്‍ക്കിടയില്‍ കാര്യക്ഷമമായി പടരാത്തതിനാല്‍ ഒരു പകര്‍ച്ചവ്യാധി ഉണ്ടാക്കാനുള്ള സാധ്യത വളരെ കുറവാണ്.
കോവിഡ്-19 വേഗത്തില്‍ പകര്‍ച്ചവ്യാധി അനുപാതത്തില്‍ എത്തും. ഇത് വായുവില്‍ തങ്ങിനില്ക്കുകയും ഒരു മുറിയില്‍ വലിയ ഗ്രൂപ്പുകളെ ബാധിക്കുകയും ചെയ്യും. മറുവശത്ത്, മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് ഹാന്റവൈറസ് പകരുന്നത് ദീര്‍ഘകാലത്തേക്ക് അടുത്ത സമ്പര്‍ക്കത്തിലൂടെ മാത്രമേ സാധ്യമാകൂ.