അനുബന്ധ വാര്‍ത്തകള്‍
- പാക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരർ ഇന്ത്യയിലേക് നുഴഞ്ഞുകയറി, ലക്ഷ്യം പുൽവാമ മോഡൽ ആക്രമണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
- ഇത് വ്യാജനല്ല; ഒറിജിനൽ, ചന്ദ്രയാൻ 2 പകർത്തിയ ഭൂമിയുടെ ചിത്രങ്ങൾ പങ്കുവച്ച് ഐഎസ്ആർഒ
- കൗമാരക്കാർ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും !
- താൻ കാരണം സ്വസ്ഥത നഷ്ടപ്പെട്ട യുവാവിനോട് മാപ്പ് ചോദിച്ച് സണ്ണി ലിയോൺ !
- ഉന്നാവ്: ലോറിയുടെ നമ്പർ മായ്ച്ചത് അപകടത്തിന് തൊട്ടുമുൻപ്, സിസിടിവി ദൃശ്യങ്ങൾ സിബിഐക്ക് ലഭിച്ചു
അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവെപ്പ്, ഒഹായോവിൽ പത്ത്‌പേർ വെടിയേറ്റ് മരിച്ചു
അമേരിക്കയിലെ ടെക്സാസിൽ 20 പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടതിന് പിന്നാലെ വീണ്ടും വെടിവെപ്പ്. ഒറിഗണിലെ ഒഹായോവിൽ അക്രമിയുടെ വെടിയേറ്റ് പത്തുപേർ കൊല്ലപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. 16ഓളം പേരെ പരുക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
പുലർച്ചെ 1.22ഓടെയായിരുന്നു സംഭവം. പ്രദേശത്തെ ഒരു ബാറിലേക്ക് പ്രവേശനം നിഷേധിച്ചതോടെ ഒരാൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. അക്രമിയും കൊല്ലപ്പെട്ടു. സ്ഥലത്ത് എഫ്‌ബി ഐ എത്തി പരിശോധന നടത്തുകയാണ്.
ഒറിഗണിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഡേടൺ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ടെക്സാസിൽ വെടിവെപ്പുണ്ടയി മണിക്കൂറുകൾക്കകം ഒറിഗണിലും വെടിവെപ്പ് ആവർത്തിച്ചതോടെ അമേരിക്കയിലാകെ ഭീതി പടർന്നിരിക്കുകയാണ്. ടെക്സാസിൽ വെടിയുതിർത്ത 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അടുത്ത ലേഖനം