നിയന്ത്രിത ആക്രമണത്തിൽ നിന്നും മാറി റഷ്യ, ആശുപത്രികളിലും പുനരധിവാസ കേന്ദ്രങ്ങളിലും ഷെല്ലാക്രമ‌ണം

അഭിറാം മനോഹർ| Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (14:33 IST)
യുക്രെയ്‌ൻ അധിനിവേശം ശക്തമാക്ക് റഷ്യ. യുദ്ധം തുടങ്ങി ആറാം ദിവസവും അതിശക്തമായ അക്രമണമാണ് നടത്തുന്നത്.കേഴ്‌സൻ ന​ഗരം റഷ്യ പൂർണമായി കീഴടക്കി. നഗരത്തിലേക്കുള്ള വഴികളിൽ റഷ്യ ചെക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

കീവിന് സമീപം ആശുപത്രികളിലും പുനരധിവാസകേന്ദ്രത്തിലും റഷ്യ ഷെല്ലാക്രമണം നടത്തി. ബുസോവയിൽ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും ഷെല്ലാക്രമണം ഉണ്ടായി. ഷെല്ലാക്രമണം ഉണ്ടായ ഇടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കാൽകീവിൽ റഷ്യ തങ്ങളുടെ ഷെല്ലാക്രമണം തുടരുകയാണ്.

ജനങ്ങൾ സുരക്ഷിതമായി സ്ഥലങ്ങളിലേക്ക് മാറണമെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്. കാൽക്കീവിൽ മേയർക്കും പരിക്കെന്ന് റിപ്പോർട്ട് ഉണ്ട്കൂടുതൽ മേഖലകളിലേക്ക് റഷ്യ സൈന്യത്തെ വിന്യസിച്ചതോടെ സാധാരണക്കാർക്ക് ആക്രമണത്തിൽ പരിക്കേൽക്കുമെന്ന സാധ്യതയേറി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :