ഒസാമാ ബിന്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ട്‌; കുടുംബസമേതം ബഹാമാസില്‍ താമസിക്കുന്നു: സ്നോഡന്‍

മോസ്കോ| Last Updated: തിങ്കള്‍, 31 ഓഗസ്റ്റ് 2015 (16:22 IST)
അമേരിക്ക കൊലപ്പെടുത്തിയെന്ന് പറയപ്പെടുന്ന അല്‍ ഖ്വയ്‌ദ നേതാവ്‌ ഒസാമാ ബിന്‍ ലാദന്‍ ജീവിച്ചിരുപ്പുണ്ടെന്ന വെളിപ്പെടുത്തലുമായി എഡ്വേർഡ് സ്‌നോഡെൻ‍. റഷ്യന്‍ മാധ്യമമായ മോസ്‌കോ ട്രിബ്യൂണിന്‌ നല്‍കിയ അഭിമുഖത്തിലാണ് സ്നോഡന്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ലാദന്‍ ഇപ്പോഴും സിഐഎയുടെ ശമ്പളപ്പട്ടികയിലാണുള്ളതെന്നും തന്റെ ബാങ്ക് അക്കൌണ്ട് വഴി ലാദന്‍ ഇപ്പോഴും മാസം ഒരു ലക്ഷം ഡോളര്‍ സമ്പാദിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.പാകിസ്ഥാനി രഹസ്യാന്വേഷണ സംഘവുമായി ചേര്‍ന്ന് കൃത്രിമമായ ഒരു മരണം അവര്‍ സൃഷ്ടിക്കുകയായിരുന്നു. എല്ലാവരും ലാദന്‍ മരിച്ചുവെന്ന് വിശ്വസിക്കുന്നതിനാല്‍ ആരും അയാളെ തിരയുന്നില്ല.

അതിനാല്‍ എളുപ്പത്തില്‍ അയാള്‍ക്ക് അപ്രത്യക്ഷമാകാന്‍ സാധിക്കും. താടിയും മിലിറ്ററി ജാക്കറ്റുമില്ലാതെ ആരും ലാദനെ തിരിച്ചറിയുകയുമില്ല സ്നോഡന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ലാദനും കുടുംബവും ബഹാമാസിലാണുള്ളതെന്നും സ്നോഡന്‍ വെളിപ്പെടുത്തുന്നു.

അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയുടെ
ടെക്നിക്കൽ അസിസ്റ്റന്റും ഇന്റർനെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായി ജോലി ചെയ്തിരുന്നു സ്നോഡന്‍. അമേരിക്കയുടെ രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ടതിനെത്തുടര്‍ന്ന് സ്‌നോഡന്‍ ഇപ്പോഴും ഒളിച്ചു കഴിയുകയാണ്. നേരത്തെ കഴിഞ്ഞ സെപ്‌തംബറിലും സ്‌നോഡന്‍ ബിന്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :