അനുബന്ധ വാര്‍ത്തകള്‍
- വൈദികൻ പീഡിപ്പിച്ചു, അധ്യാപികയോട് പരാതി പറഞ്ഞ് കുട്ടികൾ, പ്രശ്നമാക്കേണ്ടെന്ന നിലപാടിൽ രക്ഷിതാക്കൾ; ഒടുവിൽ വൈദികനെതിരെ കേസെടുത്ത് പൊലീസ്
- രണ്ട് കാലുകളും ഒടിഞ്ഞ കുട്ടിയെ ചികിത്സിക്കും മുൻപേ ഡോക്ടർമാർ അവളുടെ പാവക്കുട്ടിക്ക് പ്ലാസ്റ്റർ ഇട്ടു !
- ഭാര്യയുടെ സ്നേഹം നഷ്ടപ്പെടുമെന്ന ഭയം; പത്ത് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്, പട്ടാമ്പി സ്വദേശിക്ക് ജീവപര്യന്തം വിധിച്ച് കോടതി
- മീനിനെ ഓടാനും ആനയെ മരം കയറാനും കുരങ്ങിനെ മുട്ടയിടാനും പഠിപ്പിക്കുന്നവരുടെ കീഴിൽ വളരുന്ന കുട്ടികളെ കൊണ്ട് ഒന്നിനും കഴിഞ്ഞേക്കില്ല; കുട്ടികളുടെ ‘പഠന ഭാരത്തെ’ കുറിച്ച് വൈറൽ പോസ്റ്റ്
- കുളികഴിഞ്ഞ് വസ്ത്രം മാറുന്നതിനിടെ കുട്ടികള്‍ ചുവന്ന ‘ട്രൗസര്‍ കുടഞ്ഞു’, അപകട മുന്നറിയിപ്പെന്നു കരുതി ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി
ഖത്തറിലെ മലയാളി നഴ്സ് ദമ്പതികളുടെ രണ്ട് മക്കള്‍ മരിച്ചു; കാരണം കീടങ്ങളെ നശിപ്പിക്കുന്ന സ്പ്രേ അടിച്ചത്?
ഭക്ഷ്യവിഷബാധ സംശയിച്ചിരുന്നെങ്കിലും കീടങ്ങളെ നശിപ്പിക്കുന്ന സ്പ്രേ അടിച്ചതാണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്.
പ്രവാസി മലയാളി നഴ്സ് ദമ്പതികളുടെ രണ്ടു മക്കൾ ഖത്തറിൽ മരിച്ചു. ഏഴ് മാസം പ്രായമുള്ള രിദ, മൂന്നര വയസ്സുള്ള രിദു എന്നീ കുട്ടികളാണ് ഹമദ് ആശുപത്രിയിൽ മരിച്ചത്. ഭക്ഷ്യവിഷബാധയാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് സംശയമുണ്ട്. കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിന്‍റെയും നാദാപുരം കുമ്മങ്കോട് സ്വദേശി ഷമീമയുടയും മക്കളാണ് ഇവർ. ഭക്ഷ്യവിഷബാധ സംശയിച്ചിരുന്നെങ്കിലും കീടങ്ങളെ നശിപ്പിക്കുന്ന സ്പ്രേ അടിച്ചതാണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെയോടെ ഛർദിയും ശ്വാസതടസവും മൂലം അവശനിലയിലായ കുട്ടികളെ ഹമദ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുടുംബം വ്യാഴാഴ്ച രാത്രി റസ്റ്റോറന്‍റിൽ നിന്ന് ഭക്ഷണം പാർസൽ വാങ്ങി വീട്ടിലെത്തിച്ച് കഴിച്ചിരുന്നു. ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അധികൃതർ എത്തി റസ്റ്റോറന്‍റ് പൂട്ടിച്ചു.
ഷമീമയും ഹാരിസും ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഹാരിസ് അബൂനഖ്ല പബ്ലിക് ഹെൽത്ത് സെന്‍ററിൽ നഴ്സാണ്. ഷമീമ ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സെന്‍ററിൽ നഴ്സായി ജോലി ചെയ്യുന്നു.