അനുബന്ധ വാര്‍ത്തകള്‍
- ചില് ഡൊണാള്‍ഡ് ചില്: വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്ന ട്രംപിന്റെ ആവശ്യത്തെ പരിഹസിച്ച് ഗ്രെറ്റ
- വോട്ടുകളുടെ എണ്ണത്തില്‍ ചരിത്രം സൃഷ്ടിച്ച് ബൈഡന്; തകര്‍ത്തത് ഒബാമയുടെ റെക്കോഡ്
- കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ ട്രംപ് പരാജയം, മോദി ഇന്ത്യയിലെ 130 കോടി ജനങ്ങളെ രക്ഷിച്ചു: ജെ പി നഡ്ഡ
- വിജയത്തിന് തൊട്ടരികെ ബൈഡൻ, കോടതി കയറാൻ ട്രംപ്
- വിജയം അവകാശപ്പെട്ട് ഇരുപക്ഷവും തെരുവിൽ, അമേരിക്കയിൽ പലയിടത്തും പ്രതിഷേധം, ഏറ്റുമുട്ടൽ
വോട്ടെണ്ണൽ നിർത്താൻ ആവശ്യപ്പെട്ടുള്ള ട്രംപിന്റെ ഹർജികൾ കോടതി തള്ളി, ബൈഡൻ വിജയത്തിലേക്ക്
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ലീഡ് നില ഉയർത്തി ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ. വോട്ടെണ്ണൽ കൂടുതൽ പുരോഗമിക്കും തോറും ബൈഡന് അനുകൂലമായി കണക്കുകൾ മാറുകയാണ്. പരാജയസാധ്യത സജീവമായതിന് പിന്നാലെ തെരഞ്ഞെടുപ്പിൽകൃത്രിമം നടത്തിയെന്ന ആരോപണം ട്രംപ് ആവർത്തിക്കുകയാണ്.
അരിസോണ, പെൻസിൽവാനിയ,നെവാഡ,ജോർജിയ, നോർത്ത് കരോലീന എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. റിപബ്ലിക്ക് അനുഭാവികൾ നേരിട്ട് ബൂത്തിലെത്തി വോട്ട് ചെയ്‌തപ്പോൾ ഡെമോക്രാറ്റ് അനുഭാവികൾ തപാൽ വോട്ടിനെയാണ് കൂടുതൽ ആശ്രയിച്ചത്. ഇന്നലെ ട്രംപ് മുന്നിട്ട് നിന്ന പലയിടങ്ങളിലും ഇപ്പോൾ ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്.അതേസമയം ജോർജിയയിലും മിഷിഗണിലും ട്രംപ് ക്യാംപ് നൽകിയ ഹർജികൾ അവിടുത്തെ കോടതികൾ തള്ളി. വ്യക്തമായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടികാണിച്ചാണ് ഹർജികൾ തള്ളിയത്.