അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് രോഗികളുടെയും പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ളവരുടെയും എണ്ണം വര്‍ധിച്ചു; ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായും അടക്കും
- എട്ട് ദിവസത്തിനിടെ കേരളത്തിൽ സമ്പർക്കം വഴി 302 പേർക്ക് കൊവിഡ്
- തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള മത്സ്യബന്ധനം തടയുന്നതിനായി പൂന്തുറയില്‍ കമാന്റോകളെ വിന്യസിച്ചതായി പൊലീസ്
- സംസ്ഥാനത്ത് ഇന്ന് 301 പേർക്ക് കൊവിഡ്, സമ്പർക്കം വഴി 90 പേർക്ക് രോഗം: അതീവ ജാഗ്രതയിൽ കേരളം
- അടുത്ത ഫെബ്രുവരിയോടെ പ്രതിദിനം 2.87 ലക്ഷം കൊവിഡ് കേസുകൾ ഉണ്ടാകും, കൊവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യയെ ആണെന്ന് പഠനം
കൊവിഡിന്റെ ഉറവിടം അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയ്‌ക്ക് അനുവാദം നൽകി ചൈന
ബീജിങ്: കൊറോണവൈറസിന്റെ ഉറവിടം എവിടെയാണെന്ന് കണ്ടെത്താൻ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘത്തിന് രാജ്യത്ത് പ്രവേശിക്കാമെന്ന് ചൈന. കൊറോണ വൈറസ് ആദ്യം പ്രത്യക്ഷപ്പട്ട വുഹാനിലടക്കം പരിശോധനകൾക്കും പരീക്ഷണങ്ങൾക്കുമാണ് ചൈന അനുമതി നൽകിയിരിക്കുന്നത്. നേരത്തെ ലോകാരോഗ്യ സംഘടനയുടെ ചൈനീസ് പക്ഷപാതിത്വത്തിൽ പ്രതിഷേധിച്ച് സംഘടനയിൽ നിന്നും അമേരിക്ക പിന്മാറിയിരുന്നു. അമേരിക്ക പിന്‍മാറി മണിക്കൂറുകള്‍ക്കുള്ളിലാണ് ചൈനീസ് തീരുമാനം.
അതേസമയം ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറിയ അമേരിക്കന്‍ നീക്കത്തെ ചൈന അപലപിച്ചു. ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളുടെ പേരിൽ സംഘടനയെ ചൈനീസ് വക്താവ് പ്രശംസിക്കുകയും ചെയ്‌തു.അതേ സമയം ലോകാരോഗ്യസംഘടനയിൽ നിന്നും ഒരു രാജ്യത്തിന് പുറത്തുപോകാനുള്ള തീരുമാനം ഒരു വർഷം മുൻപ് അറിയിക്കണമെന്നാണ് ചട്ടം. അതിനാൽ അടുത്ത വർഷം ജൂലൈ 6 മുതലായിരിക്കും അമേരിക്കൻ തീരുമാനം പ്രാബല്യത്തിൽ വരിക.