അനുബന്ധ വാര്‍ത്തകള്‍
- യൂറോപ്യൻ യൂണിയൻ തങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കണം, യുക്രെയ്നിനെ ആർക്കും തകർക്കാനാവില്ലെന്ന് സെലൻസ്കി
- സമാധാനമാണ് വലുത്: പുടിന്റെ ബ്ലാക്ക് ബെൽറ്റ് തിരിച്ചെടുത്ത് വേൾഡ് തായ്ക്വാണ്ടോ
- യുക്രെയ്ൻ അധിനിവേശം: റഷ്യൻ ടിവി ഷോകൾ പിൻവലിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്
- ഇത് ഇറാഖോ, അഫ്ഗാനോ,സിറിയയോ അല്ല: സമ്പന്നരായ യൂറോപ്യന്മാർ യുദ്ധത്തിൽ മരിക്കുന്നു: പാശ്ചാത്യ ന്യൂസ് ചാനലുകളിലെ വംശീയ റിപ്പോർട്ടിങിനെതിരെ പ്രതിഷേധം
- യുക്രെയ്നിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു
യുക്രെയ്നിൽ നിന്ന് 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്ന് കേന്ദ്രസർക്കാർ
യുക്രെയ്നിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ആറ് വിമാനങ്ങൾ ഇന്ത്യന്‍ പൗരന്മാരേയും കൊണ്ട് ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
ആറ് വിമാനങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിലേക്ക് പുറപ്പെട്ടു. പോളണ്ടില്‍ നിന്നാണ് ആദ്യവിമാനം തിരിച്ചത്. യുക്രൈനിലെ 1377 ഇന്ത്യന്‍ പൗരന്മാരാണ് ഇതിലുള്ളത് എന്നാണ് ജയശങ്കറിന്റെ ട്വീറ്റ്. അടുത്ത മൂന്ന് ദിവസത്തിൽ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 26 വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് വിവരം.
യുക്രൈനിലെ വ്യോമപാത അടച്ച പശ്ചാത്തലത്തില്‍ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക് എന്നീ രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പുറപ്പെടുന്നത്. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേനയുടെ സി-17 വിമാനവും അയച്ചിട്ടുണ്ട്.