ഡോ.എസ്.രാധാകൃഷ്ണന്‍ - ഭാരതീയതയുടെ സൗരഭം

T SASI MOHAN|
തത്വശാസ്ത്ര അദ്ധ്യപകന്‍, വി സി, നയതന്ത്രജ-്ഞന്‍

തിരുത്തണിയിലും തിരുപ്പതിയിലുമ്മയിരുന്നു രാധാകൃഷ്ണന്‍റെ ചെറുപ്പാകാലം. മദ്രാസില്‍ ഉന്നത വിദ്യാഭ്യാസം നടത്തി . എം. എ ക്ക് പഠിക്കുമ്പോള്‍ എഴുതിയ പ്രബന്ധം അക്കാലത്ത് വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

മദ്രാസ് പസിഡന്‍സി കോളജില്‍ തത്വശാസ്ത്രം അദ്ധ്യാപനായി 1909 ല്‍ ജേ-ാലിക്ക് കയറി.1918 ല്‍ മൈസൂര്‍ സര്‍വകലാശാലയില്‍ പ്രൊഫസറായി. 21 ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയിലെത്തി.

1938-48 കാലത്ത് ബനാറസ് ഹിന്തു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറയിരുന്നു രാധാകൃഷ്ണന്‍ . പിന്നീട് ഡല്‍ഹി സര്‍വകലാശാലാ വി സി യുമായി

1946-52 കാലത്ത് യുനെസ്കൊയിലെ അംബാസഡര്‍ ആയതോടെയാണ് നയതന്ത്രജ-്ഞന്‍ എന്ന നിലയില്‍ അദ്ദേഹം അറിയപ്പെടുന്നത്, പിന്നീട് 49-52 കാലത്ത് മോസ്കോയിലെ അംബാസഡറായും പ്രവര്‍ത്തിച്ചു

ഓക്സ് ഫോര്‍ഡില്‍

1929 ല്‍ അദ്ദേഹം ഓക്സ് ഫോര്‍ഡിലെ മാഞ്ചസ്റ്റര്‍ കോളജ-ില്‍ പ്രിന്‍സിപ്പാളായി.എസ്റ്റിന്‍ കാര്‍പ്പെന്‍റര്‍ പോയ ഒഴിവിലായിരുന്നു നിയമനം. ഇക്കാലത്ത് ഓക്സ് ഫോര്‍ഡിലെ കുട്ടികള്‍ക്ക് കംപാരറ്റീവ് റിലിജ-ിയനെക്കുറിച്ച് ക്ളസ്സെടുക്കാന്‍ അദ്ദേഹത്തിന് ഒട്ടേറെ അവസരം ലഭിച്ചു.

1936 ഇല്‍ അദ്ദേഹത്തെ പൗരസ്ത്യ മതങ്ങളും എത്തിക്സും എന്ന വിഷയത്തിലെ സന്ദര്‍ശക പ്രൊഫസറായി നിയമിച്ചു.

1952 ല്‍ ഇന്ത്യയു ടെ ആദ്യത്തെ ഉപരാഷ് ട്രപതി ആവും വരെ അദ്ദേഹം ഈ പദവിയില്‍ തുടര്‍ന്നു. പത്തു കൊല്ലം അദ്ദേഹം ഉപരാഷ്ട്രപതിയായും പ്രവര്‍ത്തിച്ചു. .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :