കുട്ടികള്‍ വഴി തെറ്റാതിരിക്കാന്‍

WEBDUNIA| Last Modified വ്യാഴം, 31 ജൂലൈ 2008 (17:11 IST)
ജേണല്‍ ഓഫ് അഡോളസന്‍റ് ഹെല്‍ത്തിലെ ആഗസ്ത് മാസത്തെ ലക്കത്തില്‍ പഠന ഫലം പ്രസിദ്ധപെടുത്തിയിട്ടുണ്ട്. മിനിസോട്ടയിലെ 806 കൌമാരക്കാരിലാണ് പഠനം നടന്നത്. ഇതില്‍ 45.4 ശതമാനം ആണ്‍ കുട്ടികളും 54. 6 ശതമാനം പെണ്‍കുട്ടികളുമാണ്.

ആദ്യമായി 1998-99ല്‍ ആണ് സ്കൂ‍ള്‍ കുട്ടികളില്‍ സര്‍വേ നടത്തിയത്. ഏതാണ്ട് പതിമൂന്ന് വയസ് പ്രായമുള്ള കുട്ടികളെ ആണ് അന്ന് പഠന വിധേയമാക്കിയത്. അവര്‍ കുടുംബത്തോടൊപ്പം ആഴ്ചയില്‍ എത്ര തവണ ആഹാരം കഴിച്ചുവെന്നും പുകവലിക്കാറുണ്ടോ, മദ്യം ഉപയോഗിക്കാ‍റുണ്ടോ എന്നും ചോദിക്കുകയുണ്ടായി. അഞ്ച് വര്‍ഷത്തിന് ശേഷം ഇവരില്‍ തന്നെ രണ്ടാമതും സര്‍വേ നടത്തി. കത്തിലൂടെ ആണ് ഇപ്രാവശ്യം വിവരങ്ങള്‍ ആരാഞ്ഞത്.

രണ്ടാമത്തെ സര്‍വേയില്‍ പങ്കെടുത്ത, ആഴ്ചയില്‍ അഞ്ച് പ്രാ‍വശ്യമോ അതിലേറെയോ തവണ കുടുംബത്തോടൊപ്പം ആഹാരം കഴിച്ച പെണ്‍‌കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത് അപൂര്‍വമാണെന്ന് കണ്ടെത്തുകയുണ്ടായി. എന്നാല്‍, ഇങ്ങനെ ചെയ്യാത്തവരില്‍ ലഹരി ഉപയോഗം കൂടുതലായിരുന്നു.

അതിനിടെ, മറ്റൊരു രസകരമായ കാര്യം ആണ്‍കുട്ടികളില്‍ കുടുംബത്തോടൊപ്പം ആഹാരം കഴിക്കുന്നതും കഴിക്കാത്തതും തമ്മില്‍ പറയത്തക്ക വ്യത്യാസമൊന്നുമില്ലെന്നാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :