അനുബന്ധ വാര്‍ത്തകള്‍
- പ്രകടനം മോശമെന്ന് പറഞ്ഞ് മാഞ്ചസ്റ്ററിൽ സ്ഥിരമായി പകരക്കാരൻ്റെ ബെഞ്ചിലിരുത്തി, ഡി മരിയയ്ക്ക് വാൻ ഗാലിനോട് തീർക്കാൻ കണക്കുകൾ ഏറെ
- എട്ടിൻ്റെ കളികൾക്ക് ഇന്ന് തുടക്കം, സെമി യോഗ്യത നേടാൻ ബ്രസീലും അർജൻ്റീനയും ഇന്നിറങ്ങുന്നു
- ഖത്തര്‍ ലോകകപ്പ്: ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
- അപകടകാരിയാണ് മെസ്സി എന്നാൽ മെസ്സിയ്ക്കും ദൗർബല്യങ്ങളുണ്ട്, അർജൻ്റീനയ്ക്കെതിരെ ആദ്യവെടി പൊട്ടിച്ച് ലൂയിസ് വാൻ ഗാൽ
- അര്‍ജന്റീനയ്ക്ക് പ്രഹരം; നെതര്‍ലന്‍ഡ്സിനെതിരായ മത്സരം ഡി പോളിന് നഷ്ടമാകുമോ?
നേർക്കുനേരുള്ള കണക്കിൽ മുൻതൂക്കം നെതർലൻഡ്സിന്, 2014 ആവർത്തിക്കാൻ അർജൻ്റീന
ലോകകപ്പിൽ അർജൻ്റീനയും നെതർലാൻഡ്സും തമ്മിൽ ക്വാർട്ടർ പോരാട്ടത്തിന് ഏറ്റുമുട്ടുമ്പോൾ കണക്കുകളിൽ നെതർലാൻഡ്സിനാണ് മുൻതൂക്കം.1978ലെ ലോകകപ്പ് ക്വാർട്ടറിൽ നെതർലൻഡ്സിനെ തോൽപ്പിച്ചുകൊണ്ടായിരുന്നു അർജൻ്റീന തങ്ങളുടെ കന്നി കിരീടത്തിലേക്ക് മുന്നേറിയത്. പിന്നീട് 20 വർഷങ്ങൾക്ക്ക് ശേഷം 1998ലെ ഫ്രാൻസ് ലോകകപ്പിലാണ് ഇരുവരും നേർക്കുനേർ വരുന്നത്.
ലോകകപ്പിലെ അഞ്ച് മത്സരങ്ങളടക്കം ഒമ്പത് തവണയാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയത്. ഇതിൽ നാല് കളികളിൽ നെതർലൻഡ്സ് വിജയിച്ചപ്പോൾ അർജൻ്റീനയ്ക്ക് 2 തവണ മാത്രമാണ് വിജയിക്കാനായത്. 2014ലെ ലോകകപ്പ് സെമിഫൈനലിൽ അവസാനമായി ഏറ്റുമുട്ടിയപ്പോൾ വിജയം അർജൻ്റീനയ്ക്കായിരുന്നു എന്നത് മാത്രമാണ് ആശ്വാസകരമായ കാര്യം. അന്ന് പെനാൽട്ടി ഷൂട്ടൗട്ടിലായിരുന്നു അർജൻ്റീനയുടെ വിജയം.
അതേസമയം റോഡ്രിഗോ ഡി പോള്‍, എയ്ഞ്ചൽ ഡി മരിയ എന്നിവരുടെ പരിക്കാണ് അർജൻ്റീയെ വലയ്ക്കുന്നത്. ഇരുവർക്കും കളിക്കാൻ കഴിയുമെന്നാണ് അർജൻ്റീന ക്യാമ്പ് പ്രതീക്ഷിക്കുന്നത്.പരിക്ക് മാറി പരിശീലനം തുടങ്ങിയെങ്കിലും ഇന്നത്തെ അവസാനവട്ട വൈദ്യപരിശോധനയ്ക്കുശേഷമേ ഇവരുടെകാര്യത്തില്‍ അന്തിമതീരുമാനമെടുക്കൂ. ഈ 2 താരങ്ങൾ കളിക്കാനില്ലാത്ത സാഹചര്യമുണ്ടായാൽ അത് അർജൻ്റീനയ്ക്ക് കടുത്ത തിരിച്ചടിയാകും.