‘നാന്‍ കടവുള്‍’ പറയാന്‍ ശ്രമിക്കുന്നത്

യാത്രി ജെസെന്‍

PROPRO
പ്രതിലോമകരമായ ആശയങ്ങളാണ് ഈ സിനിമ പങ്കുവയ്ക്കുന്നത് എന്ന് വിമര്‍ശനമുയര്‍ന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. മരണം ഒരു വരമാണെന്നാണ് ചിത്രത്തില്‍ പ്രചരിപ്പിക്കുന്ന ഒരാശയം. എല്ലാ ദുരിതങ്ങളില്‍ നിന്നും മനുഷ്യനെ മരണം വിമുക്തരാക്കുന്നു എന്നാണ് ജയമോഹന്‍റെയും(തിരക്കഥാകൃത്ത്) ബാലയുടെയും കണ്ടുപിടിത്തം.

ആര്യയ്ക്ക് ഏറെ അഭിമാനിക്കാവുന്ന വേഷമാണിതില്‍ ലഭിച്ചിരിക്കുന്നത്. പിതാമഹനിലെ അഭിനയത്തിന് വിക്രത്തിന് ലഭിച്ചത് പോലെ ഒരു ദേശീയ പുരസ്കാരത്തിനുള്ള സാധ്യതയും കാണുന്നു. ചിത്രത്തിലെ നായിക പൂജയും മികച്ച പ്രകടനം കാഴ്ചവച്ചു. യഥാര്‍ത്ഥ ജീവിതത്തില്‍ ഭിക്ഷാടനം നടത്തുന്ന ഒരുപാട് പേര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. തന്‍‌മയത്വത്തോടെയാണ് ഇവര്‍ ഇതില്‍ അഭിനയിച്ചിരിക്കുന്നത്.

ബാലയുടെ മനസ് കണ്ടറിഞ്ഞാണ് ഇശൈജ്ഞാനി ഇളയരാജ ഈ സിനിമയ്ക്ക് ഈണമിട്ടിരിക്കുന്നത്. നാന്‍ കടവുളിന്‍റെ ആത്മാവാണ് ഇളയരാജയുടെ സംഗീതം. കഥയും സംഭാഷണവും രചിച്ചിരിക്കുന്ന ജയമോഹന്‍ തികഞ്ഞ കൈയ്യടക്കം പാലിച്ചു. ആര്‍തര്‍ വില്‍‌സന്‍റെ ഛായാഗ്രഹണവും മികവുറ്റതായി.

WEBDUNIA|
എന്നാല്‍, സിനിമ കണ്ടിറങ്ങുമ്പോള്‍ മനസില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട് - സാങ്കേതികത്തികവും മികച്ച സംഗീതവും ഒന്നാന്തരം അഭിനയമുഹൂര്‍ത്തങ്ങളും സമ്മാനിക്കുന്ന ‘നാന്‍ കടവുള്‍’ സിനിമയുടെ സമഗ്രതയില്‍ എവിടെ നില്‍‌ക്കുന്നു?. ഒരു സിനിമ എന്ന നിലയില്‍ ഈ ചിത്രം പൂര്‍ണപരാജയമാണെന്ന് മറുപടി ലഭിക്കും. പിതാമഹനോ സേതുവോ സമ്മാനിച്ച ബാലയെ നാന്‍ കടവുളില്‍ കാണാനേ കഴിയില്ല. ഈ സിനിമയിലൂടെ പറയാന്‍ ശ്രമിച്ച ദുരൂഹസന്ദേശം സംവിധായകനെയും സിനിമയെയും നശിപ്പിക്കുന്ന കാഴ്ചയാണ് അന്തിമമായി തെളിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :