ചിന്താവിഷയം-സത്യന്‍റെ സാരോപദേശം

ആര്‍. രാജേഷ്‌

WD
മോഹന്‍ലാലിന്‌ എന്തെങ്കിലും ചെയ്യാന്‍ ഉണ്ടായിരുന്നോ ഈ ചിത്രത്തില്‍? മഹാസമുദ്രം കഴിഞ്ഞ്‌ ലാലിനു മികച്ച നാടക തിരക്കഥയില്‍ അഭിനയിക്കാനായി. പാവം ലാല്‍. ഇനി നോക്കീം കണ്ടുമൊക്കെയേ അഭിനയിക്കൂ എന്നു നാഴികയ്ക്കു നാല്‍ പതു വട്ടം പറയുമെങ്കിലും സത്യന്മാരെ പോലുള്ളവര്‍ പറ്റിക്കാന്‍ തയാറായി ഒളിച്ചു നില്‍ക്കുന്നുണ്ടെന്ന്‌ ലാല്‍ തിരിച്ചറിയുന്നില്ല.

മുന്‍ കാല ചിത്രങ്ങളിലെ മീരയുടെ കഥാപാത്രത്തെ അനുകരിക്കാനുള്ള ദൗര്‍ഭാഗ്യമാണ്‌ മീരയെ കാത്തിരുന്നത്‌. 'ഷാജഹാനേ ഒരു പന്ന ചായ' എന്ന്‌ അടുക്കളയില്‍ നില്‍ക്കുന്ന മാമുക്കോയയോട്‌ ലാല്‍ പറയുന്നതു പോലെയുള്ള ചില രംഗങ്ങള്‍ ഒഴിച്ചാല്‍ ഒന്നു ചിരിക്കാന്‍ തോന്നാത്ത, വിരസമായ രംഗങ്ങളാല്‍ സമ്പന്നമാണ്‌ ഈ ചിത്രം. അറിയാതെ തലകുനിച്ചിരുന്നു പോവും.

ഇനി ചെറിയ ഇടവേളകളില്‍ ലാല്‍-സത്യന്‍ ചിത്രങ്ങള്‍ നമുക്ക്‌ കാണാം. അതിനുള്ള ഭാഗ്യം ഒരുക്കി നല്‍കുന്നത്‌ ലാലിന്‍റെ പ്രിയപ്പെട്ട ആന്‍റെണി പെരുമ്പാവൂര്‍. ഈ കോംബിനേഷന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ടെന്ന്‌ ആന്‍റെണി ആണയിടുന്നു.

അഴകപ്പന് ഒരു നല്ലൊരു ഫ്രെയിം കൂടി സമ്മാനിക്കാന്‍ കഴിഞ്ഞില്ല. ഇളയരാജ രസതന്ത്രം നന്നായി കോപ്പി അടിച്ചിരിക്കുന്നു. എല്ലാക്കാലത്തും പ്രേക്ഷകരെ പറ്റിക്കാനാവില്ലായെന്ന്‌ സത്യന്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും. ഇങ്ങനെ പറ്റിച്ചു നടന്നവരില്‍ ചിലര്‍ ഇപ്പോള്‍ സംഘടനയിലെ തലപ്പത്തിരിപ്പുണ്ട്‌. ആര്‍ക്കും മനസിലാവാത്ത പ്രശ്നങ്ങളും സിനിമ നേരിടുന്ന പ്രതിസന്ധികളുമൊക്കെ എങ്ങനെ പരിഹരിക്കാമെന്ന്‌ പറഞ്ഞു നല്‍കും; തികച്ചും സൗജന്യമായി.

മൂന്നു സ്ത്രീകളും ഒന്നിക്കാനായി സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ രസകരമാണ്‌. അശോകന്റെ സഹോദരന്‍ ഗള്‍ഫില്‍ ജയിലില്‍ ആവുന്നു. രക്ഷിക്കാന്‍ പിണങ്ങി നില്‍ക്കുന്ന ഭാര്യയുടെ അച്ഛന്‍ വിചാരിക്കണം. അത്ര അഭിമാനമുള്ള കുടുംബം അല്ലാത്തത്‌ നന്നായി. വേറെ മാര്‍ഗമൊന്നു നോക്കാതെ സഹായം തേടി. ആ കുടുംബം ഒന്നായി. മകനെ ആരോ (?) തട്ടിക്കൊണ്ടു പോയപ്പോള്‍ പൊലീസ്‌ സ്റ്റേഷനില്‍ എത്തിയ ദമ്പതികള്‍ക്ക്‌ ചാരാന്‍ മറ്റു ചുമലുകള്‍ ഇല്ലായിരുന്നു. അതും മനോഹരം. മൂന്നാമത്തെ കുടുംബം ഒന്നിക്കാന്‍ സത്യന്‍ മറ്റൊരു മായാജാലമാണ്‌ സ്വീകരിച്ചത്‌. ഒരു ചിന്ന ആക്സിഡന്റ്‌. മുകേഷിന്റെ കുടുംബവും ഒന്നായി. എന്തു രസമുള്ള കഥ.

WEBDUNIA|
പതിവുപോലെ മീരയുടെ കഥാപാത്രത്തിന്റെ വേദന നിറഞ്ഞ ഭൂതകാലം പ്രേക്ഷകരെ കോള്‍മയിര്‍ കൊള്ളിക്കുന്നുണ്ട്‌. ഒടുവില്‍ ആരൊക്കെയോ ഉണ്ടായിട്ടും അനാഥയായി ജീവിക്കുകയായിരുന്ന മീരയ്ക്ക്‌ ലാലേട്ടനും ജീവിതം നല്‍കി. അങ്ങനെ ആ മുയലുകള്‍ നല്ല മനുഷ്യരായി ജീവിച്ചു എന്നു പറയുന്ന പോലെ സത്യന്‍റെ കഥ സുന്ദരമായി പര്യവസാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :