അസാധാരണമാംവിധം സാധാരണം; കഥയുടെ ‘പുക’ എനിയ്ക്ക് പിടിച്ചു!- ഇടുക്കി ഗോള്‍ഡ് റിവ്യൂ

നിമ്മി ജൂലിയറ്റ് ഡൊമിനിക്

PRO
PRO
മൈക്കിള്‍ , മദന്‍ , രവി , ആന്റണി , രാമന്‍ എന്നീ അഞ്ച് പേരുടെ കണ്ട് മുട്ടലും 30 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ജീവിത സാഹചര്യങ്ങളുമെല്ലാം കൌതുകത്തോടെ കണ്ടിരിക്കാം. യാത്രി കൂടെയുണ്ടായിരുന്നെങ്കില്‍ പ്രതാപ് പോത്തനോടുള്ള ആരാധന മൂത്ത് എന്നെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചേനെ. ഞാനാദ്യം യാത്രിയെ ആന്റിയെന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ യാത്രിയെന്ന് വിളിച്ചാല്‍ മതിയെന്നാണ് ഓര്‍ഡര്‍. ചിലപ്പോള്‍ ഞാന്‍ സ്നേഹം കൂടി കിളവിയെന്നൊക്കെ വിളിക്കും. പക്ഷേ ആളു പ്രവര്‍ത്തിയിലെ എന്നെക്കാള്‍ ചെറുപ്പമാണ് കേട്ടോ. കാടുകയറി പോകുന്നു, എഴുത്തിലെ ഈ സ്വാധീനത്തിനു പിന്നിലും ആ സ്നേഹമാണ്.

ഒരു കാര്യം തുറന്നു പറയാതെ വയ്യ ആഷിക്ക് അബുവിന്റെ മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് ഈ സിനിമ മികച്ച നിലവാരം പുലര്‍ത്തുന്നില്ല. നൊസ്റ്റാള്‍ജിക്കായ ചില നിമിഷങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഈ സിനിമ മുഴുവന്‍ സമയവും ഒരു സാധാരണ സംവിധായകന്റെ ശരാശരി നിലവാരം മാത്രമുള്ള സിനിമ മാത്രമാണിത്. മൊത്തത്തില്‍ ഓള്‍ഡിന്റെ ‘ന്യൂജനറേഷന്‍’ ആണ് സംഭവം.


അടുത്ത പേജില്‍: കഞ്ചാവ് പേരില്‍; സിനിമയ്ക്ക് അത്ര ലഹരിയില്ല

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :