മഹാനടനെ കാണാന്‍ പൃഥ്വിയെങ്കിലും പോകേണ്ടിയിരുന്നു

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
അഭിനയകലയുടെ കുലപതി വിടവാങ്ങി. മണിക്കൂറുകള്‍ പിന്നിട്ടിട്ടും ആ നടുക്കത്തില്‍ നിന്ന് സാംസ്കാരിക കേരളം മുക്തി നേടിയിട്ടില്ല. എന്നാല്‍ മലയാള സിനിമയിലെ സൂ‍പ്പര്‍ താരങ്ങള്‍ തിലകന്‌ അന്തിമോപചാരമര്‍പ്പിക്കാന്‍ നേരിട്ടെത്താത്തതില്‍ വലിയ വിമര്‍ശനമുയരുകയാണ്. ചാനലുകള്‍ക്ക് പ്രത്യേക അഭിമുഖവും മറ്റും നല്‍കാന്‍ ശ്രമിച്ചവര്‍ അദ്ദേഹത്തിന്‍റെ ഭൌതികശരീരം അവസാനമായി കാണാന്‍ നേരിട്ട് എത്താത്തതിനെ വിമര്‍ശിച്ചുകൊണ്ട് സൈബര്‍ ലോകത്ത് ഒട്ടേറെ പോസ്റ്റുകളാണ് വരുന്നത്.

യംഗ് സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉണ്ടായിട്ടും തിലകനെ കാണാനായി ആശുപത്രിയില്‍ എത്തിയിരുന്നില്ല. മമ്മൂട്ടിയും മകന്‍ ദുല്‍ക്കര്‍ സല്‍മാനും തിലകനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

തിലകനെപ്പോലെ ഒരു വലിയ നടന്‍ മരിച്ചപ്പോള്‍ മറ്റ് തിരക്കുകളെല്ലാം മാറ്റിവച്ച് അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ താരങ്ങള്‍ ഓടിയെത്തുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയവര്‍ ആരും തന്നെ എത്തുകയുണ്ടായില്ല. രാഷ്ട്രീയക്കാരും സാധാരണ ജനങ്ങളുമൊക്കെ ധാരാളം എത്തുകയും ചെയ്തു.

കരിയറിന്‍റെ പല പ്രതിസന്ധി ഘട്ടങ്ങളിലും പൃഥ്വിരാജിന് തുണയായി നിന്നത് തിലകനായിരുന്നു. ‘പൃഥ്വിരാജിനെ ഒതുക്കാന്‍ ശ്രമിക്കരുത്’ എന്ന് ശക്തമായി വാദിക്കാന്‍ തിലകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിലകന്‍റെ മടങ്ങിവരവ് പൃഥ്വി നായകനായ ഇന്ത്യന്‍ റുപ്പി എന്ന സിനിമയിലൂടെയായിരുന്നു. അത്ര അടുത്ത സ്നേഹബന്ധമുണ്ടായിട്ടും പൃഥ്വി പോലും തിലകനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയില്ല എന്നത് വന്‍ വിമര്‍ശനമാണ് വിളിച്ചുവരുത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :