ഒടുവില്‍ പ്രിയദര്‍ശന്‍ ഇറങ്ങുന്നു, മണിച്ചിത്രത്താഴ് 2, മോഹന്‍ലാല്‍ ഡോ.സണ്ണി!

PRO
മണിച്ചിത്രത്താഴിലെ ഡോ.സണ്ണിയെ കേന്ദ്രമാക്കി പുതിയ സിനിമയൊരുക്കുന്നതിന് മോഹന്‍ലാലിനും പ്രിയദര്‍ശനും ഫാസിലിന്‍റെ ആശീര്‍വാദവുമുണ്ട്. യാദൃശ്ചികമായാണ് പ്രിയനും ലാലിനും ഇങ്ങനെ ഒരാശയം തോന്നിയത്. അത് വര്‍ക്കൌട്ട് ആകുമെന്ന് തോന്നിയപ്പോള്‍ ഫാസിലുമായി ചര്‍ച്ച ചെയ്തു. ഫാസില്‍ പച്ചക്കൊടി കാട്ടിയതോടെ പ്രിയന്‍ ധൈര്യമായി കളത്തിലിറങ്ങുകയായിരുന്നു.

മണിച്ചിത്രത്താഴ് പോലെ ഒരു ക്ലാസിക്കിന് തുടര്‍ച്ചയൊരുക്കുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. രണ്ടാം ഭാഗം ആദ്യഭാഗത്തിന് മുകളില്‍ നിന്നില്ലെങ്കിലും അതിനൊപ്പമെങ്കിലും നില്‍ക്കണമെന്ന നിര്‍ബന്ധം പ്രേക്ഷകര്‍ക്കുണ്ടാകും. അതുകൊണ്ടുതന്നെ പ്രിയനും ലാലിനും ഇത് ഭാരിച്ച ഉത്തരവാദിത്തം തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല.

1993 ഡിസംബര്‍ 25നാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. അന്ന് ആ ചിത്രം വിതരണക്കാരുടെ ഷെയറായി നേടിയത് അഞ്ചുകോടി രൂപയാണ്. ഏഷ്യാനെറ്റ് ഒരു വര്‍ഷം 12 തവണയില്‍ കൂടുതല്‍ ആ സിനിമ സം‌പ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ തവണയും പരമാവധി ടി ആര്‍ പി റേറ്റിംഗ്!
PRO


ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സൈക്കോ ത്രില്ലര്‍ എന്നാണ് മണിച്ചിത്രത്താഴ് വിലയിരുത്തപ്പെടുന്നത്. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ തിരക്കഥ മധു മുട്ടമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാം‌കൂറിലെ ആലുമ്മൂട്ടില്‍ തറവാട്ടില്‍ ഉണ്ടായ ഒരു ദുരന്തമായിരുന്നു മണിച്ചിത്രത്താഴ് എന്ന കഥയായി മധു മുട്ടം രൂപപ്പെടുത്തിയത്.

കേരളക്കരയില്‍ ഒരു വര്‍ഷത്തോളം നിറഞ്ഞുകളിച്ച ഈ സിനിമ ആ വര്‍ഷത്തെ ജനപ്രീതി നേടിയ കലാമൂല്യമുള്ള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. ഗംഗയുടെയും നാഗവല്ലിയുടെയും ഭാവതലങ്ങളില്‍ അനായാസ സഞ്ചാരം നടത്തിയ ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.

WEBDUNIA|
മണിച്ചിത്രത്താഴ് മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയാണ്. നിര്‍മ്മിക്കപ്പെട്ടിട്ട് 20 വര്‍ഷമാകുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. എല്ലാ ഭാഷകളിലും വലിയ ഹിറ്റുകളായി മാറുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :